ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലായി തിരഞ്ഞെടുപ്പുകളിൽ ബി ജെ പി 340 കോടി രൂപ ചെലവഴിച്ചതായി ഇലക്ഷൻ കമ്മീഷൻ. ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉത്തർപ്രദേശ്, ഉത്തരാഖഢ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഈ വർഷം നടന്ന അസംബ്ളി ഇലക്ഷനുകളിൽ ബി ജെ പിയും കോൺഗ്രസും യഥാക്രമം 340 കോടിയും 194 കോടിയും ചെലവഴിച്ചിട്ടുണ്ട്. ഇലക്ഷൻ ഫണ്ട് വിനിയോഗത്തിൽ മുന്നിൽ നിൽക്കുന്ന ബി ജെ പി 221 കോടി ഉത്തർപ്രദേശിലും 23 കോടി മണിപ്പൂരിലും 43.67 കോടി ഉത്തരാഖഢിലും 36 കോടി പഞ്ചാബിലും 19 കോടി ഗോവയിലുമാണ് ചെലവഴിച്ചിട്ടുള്ലത്. കോൺഗ്രസ് മേൽപ്പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും മറ്റുമായി 194 കോടി രൂപയാണ് മൊത്തത്തിൽ ചെലവഴിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികൾ ഇലക്ഷൻ കമ്മീഷൻ മുൻപാകെ നിശ്ചിത സമയപരിധിക്കുള്ളിൽ തിരഞ്ഞെടുപ്പിന് മൊത്തത്തിൽ വിനിയോഗിച്ച തുകയുടെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്. ദേശീയ പാർട്ടികളായ ബി ജെ പിയും കോൺഗ്രസും ഇതിൻപ്രകാരം സമർപ്പിച്ച കണക്കുവിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |