ടെഹ്റാൻ: ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസ് അറസ്റ്റ് ചെയ്ത യുവതി കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ ആറു ദിവസമായി നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾക്കിടെ 31 പേർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടത്. ഓസ്‌ലോ ആസ്ഥാനമായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് എന്ന എൻ.ജി.ഒയാണ് കണക്കുകൾ പുറത്തുവിട്ടത്.
സമാധാനപരമായ പ്രതിഷേധം പോലും ഭരണകൂടം ബുള്ളറ്റുകളിലൂടെ അടിച്ചമർത്തുന്നതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ മഹ്‌മൂദ് അമിറി - മൊഘാദ്ദം പ്രസ്താവനയിൽ പറഞ്ഞു. ഇറാനിലെ 30ലേറെ നഗരങ്ങളിലും വൻ പ്രതിഷേധങ്ങൾ നടക്കുന്നതായും പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇതേത്തുടർന്ന് നൂറുകണക്കിന് യുവതികൾ തെരുവിൽ ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |