ന്യൂഡൽഹി: കൈക്കൂലിക്കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരായ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ മകൻ വിജയേന്ദ്രയ്ക്കും മറ്റുള്ളവർക്കുമെതിരായ നടപടികൾ സ്റ്റേ ചെയ്തിട്ടില്ല. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ ബംഗളൂരു വികസന അതോറിട്ടിയുടെ പദ്ധതിക്കായി പ്രതികൾ കൈക്കൂലി വാങ്ങി ഷെൽ കമ്പനികളിൽ നിക്ഷേപിച്ചതായി ആരോപിച്ച് യെദിയൂരപ്പയ്ക്കും മകനുമടക്കമുള്ളവർക്കെതിരെ സമർപ്പിച്ച സ്വകാര്യ ഹർജി ഗവർണറുടെ അനുമതി വേണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രത്യേക കോടതി ഹർജി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ സ്വകാര്യ ഹർജി കർണാടക ഹൈക്കോടതി ഈ മാസം ആദ്യം പുനഃസ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |