ഒരു ഡോളർ 81രൂപ
കൊച്ചി: കേന്ദ്രത്തിനും റിസർവ് ബാങ്കിനും ജനങ്ങൾക്കും ബിസിനസ് ലോകത്തിനും തിരിച്ചടിയായി ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 81കടന്ന് കൂപ്പുകുത്തി.
വ്യാഴാഴ്ച 89 പൈസയുടെ തകർച്ചയുമായി 80.86 വരെ താഴ്‌ന്ന രൂപ ഇന്നലെ 81 കടന്ന് എക്കാലത്തെയും താഴ്‌ചയായ 81.25 വരെയെത്തി. വ്യാപാരം പൂർത്തിയായപ്പോൾ മൂല്യം 80.99. ഇന്നലെ നഷ്‌ടം 13 പൈസ.
1. എന്തുകൊണ്ട് തകർന്നു
(രൂപയുടെ തകർച്ചയ്ക്ക് മുഖ്യകാരണങ്ങൾ)
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നാണയപ്പെരുപ്പം നേരിടാൻ പലിശനിരക്ക് കൂട്ടുന്നു
ഇതോടെ യു.എസ് ട്രഷറി ബോണ്ട് യീൽഡ് (കടപ്പത്രത്തിൽ നിന്നുള്ള ആദായം) റെക്കാഡ് ഉയരത്തിൽ
നിക്ഷേപകർ ഓഹരികൾ കൈവിട്ട് ബോണ്ടുകളിലേക്ക് പണമൊഴുക്കുന്നു.
ബോണ്ടുകൾക്ക് പ്രിയമേറിയതോടെ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം പിൻവലിക്കുന്നു.
ആഗോളതലത്തിൽ ഡോളറിന് പ്രിയമേറി
2. പ്രത്യാഘാതം
ഇറക്കുമതിച്ചെലവ് കൂടും
വിലക്കയറ്റവും നാണയപ്പെരുപ്പവും രൂക്ഷമാകും.
വായ്‌പകളുടെ ഇ.എം.ഐ കൂടും
ഉപഭോക്തൃവിപണി തളരും
ജി.ഡി.പി വളർച്ച ഇടിയും.
എങ്ങനെ നേരിടും
നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് പലിശ കൂട്ടും
രൂപയുടെ തകർച്ച തടയാൻ വിദേശനാണയ ശേഖരത്തിൽ നിന്ന് ഡോളർ വിൽക്കും. 1,500 കോടിയിലേറെ ഡോളർ ഈവർഷം വിറ്റു.
പ്രവാസികൾക്ക് നേട്ടം
രൂപയുടെ തകർച്ച പ്രവാസികൾക്കും കയറ്റുമതിക്കാർക്കും നേട്ടമാണ്. കയറ്റുമതി ഡോളറിലായതിനാൽ ഡോളർ ശക്തിപ്പെടുമ്പോൾ കയറ്റുമതിക്കാർക്ക് ഉയർന്ന വരുമാനം. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് കൂടുതൽ രൂപ കിട്ടും
ഉദാഹരണം:
രണ്ടുവർഷം മുമ്പ് ഒരു യു.എ.ഇ ദിർഹം 18 രൂപ. ഇപ്പോൾ 22.07 രൂപ. രണ്ടുവർഷം മുമ്പ് 1,000 ദിർഹം നാട്ടിലേക്ക് അയച്ചാൽ 18,000 രൂപ കിട്ടിയിരുന്നു. ഇപ്പോൾ 22,070 രൂപ കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |