കൊച്ചി: മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങൽ വച്ച്പിങ്ക് പൊലീസ് അപമാനിച്ച എട്ടുവയസുകാരിക്ക് നഷ്ടപരിഹാരമായി സിംഗിൾ ബെഞ്ച് വിധിച്ച ഒന്നരലക്ഷംരൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കാൻ അനുവദിക്കണമെന്ന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഒക്ടോബർ 13ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസുമാരായ കെ. വിനോദ്ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിച്ചത്.
2021 ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ തോന്നയ്ക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ എത്തിയപ്പോൾ പൊലീസുകാരിയുടെ മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അപമാനിച്ചത്. മൊബൈൽഫോൺ പിന്നീട് പിങ്ക് പൊലീസിന്റെ കാറിൽനിന്ന് കണ്ടെടുത്തിരുന്നു. പെൺകുട്ടിയുടെ ഹർജിയിലാണ് നഷ്ടപരിഹാരം വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |