SignIn
Kerala Kaumudi Online
Friday, 29 March 2024 1.50 PM IST

കൂറ്റൻ സർവേ കപ്പലുകൾ ഉടനെത്തും, കൊല്ലത്ത് ഇന്ധന സാന്നിദ്ധ്യമുള്ള 18 ബ്ളോക്കുകൾ കണ്ടെത്തി, ജില്ലക്കാർക്ക് ബമ്പറടിച്ചെന്ന് സൂചന

kollam-port

കൊല്ലം: കൊല്ലത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞതായി സൂചന. ഇവയിൽ കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിക്കും. ഇതിൽ ഒരു ബ്ലോക്കിൽ പര്യവേഷണത്തിന് പുറമേ ഖനനത്തിനും പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയതായും സൂചനയുണ്ട്.

ഇന്ധന സാന്നിദ്ധ്യം കണ്ടെത്താനുള്ള മൂന്ന് ഘട്ടങ്ങളായുള്ള പര്യവേഷണമായിരിക്കും ആദ്യം നടക്കുക. ഇതിനായി കൂറ്റൻ സർവ്വേ കപ്പൽ വാടകയ്ക്ക് എടുക്കാനുള്ള ഒരുക്കങ്ങൾ ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ കപ്പലിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ബോട്ടുകളും അകറ്റിനിർത്താനും കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ ചുറ്റും ടഗുകൾ ഉണ്ടാകും. പര്യവേഷണ സമയത്ത് ടഗുകൾ വഴി കപ്പലിൽ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും.

ഇന്ധനസാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ അടുത്ത വർഷം പകുതിയോടെ ഖനനത്തിനാണ് ആലോചന. കടലിന് നടുവിൽ ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം നിർമ്മിച്ചാകും ഖനനം. ഈ പ്ലാറ്റ്ഫോം വഴി കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റൻ പൈപ്പ്ലൈനുകൾ കടത്തിവിടും. ഖനനം ആരംഭിക്കുകയാണെങ്കിൽ കൂറ്റൻ പൈപ്പ് ലൈനുകൾ കൊല്ലം പോർട്ടിൽ സംഭരിക്കുന്നതിന്റെ സൗകര്യം സംബന്ധിച്ച പരിശോധനയും നടന്നിട്ടുണ്ട്.

പ്രതീക്ഷയോടെ കൊല്ലം

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്തിന്റെ ആഴക്കടലിൽ വീണ്ടും ഇന്ധന പര്യവേഷണം നടക്കുന്നത്. ജില്ലയ്ക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പുള്ള പര്യവേഷണത്തിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് വീണ്ടും പര്യവേഷണം നടക്കുന്നതെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM, OIL DEPOSIT, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.