ന്യൂഡൽഹി: മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് തായ്‌ലാൻഡ്, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടക്കുന്ന തൊഴിൽതട്ടിപ്പുകൾക്കെതിരെ ജാഗ്രതാനിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഐ.ടി പ്രൊഫഷണലുകളെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്ന ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
ഇങ്ങനെ എത്തിക്കുന്ന കമ്പനികളിൽ ഭൂരിഭാഗവും കോൾസെന്റർ, ക്രിപ്റ്റോ കറൻസ് തട്ടിപ്പുകളിൽ ഉൾപ്പെട്ടവയാണെന്നാണ് റിപ്പോർട്ടുകൾ ഇത്തരം തൊഴിൽതട്ടിപ്പ് റാക്കറ്റുകളുടെ വലയിൽപ്പെട്ട ് ഇന്ത്യയിൽ നിന്നുള്ള നിരവധി യുവാക്കൾ തായ്‌ലാൻഡിൽ എത്തിപ്പെടുന്നുണ്ടെന്നും അതിനാൽ തന്നെ തായ്‌ലാൻഡിലെ തൊഴിലവസരങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്ര്രാലയം വക്താവ് അരിന്ദം ബാഗ്‌ചി മുന്നറിയിപ്പ് നൽകിയിരുന്നു.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെയാണ് യുവാക്കൾ പ്രധാനമായും തൊഴിൽതട്ടിപ്പിനിരകളാകുന്നത്. ദുബായ്, ഇന്ത്യ എന്നിവിടങ്ങളിലെ ഏജന്റുമാർ വഴിയും തട്ടിപ്പ് നടക്കുന്നുണ്ട്. നിയമവിരുദ്ധമായാണ് തൊഴിലന്വേഷകരെ രാജ്യാതിർത്തി കടത്തുന്നത്. മ്യാൻമാർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെത്തുന്നവർക്ക് മോശം സാഹചര്യങ്ങളിൽ ജോലി ചെയ്യേമ്ടി വരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജവാഗ്ദാനങ്ങളിൽ പെട്ട് തട്ടിപ്പിനിരയാകരുതെന്നും സർക്കാർ നിർദ്ദേശിച്ചു. ജോലി സംബന്ധിച്ചുള്ള വിവരങ്ങൾ നിയുക്തസംഘങ്ങളെ ബന്ധപ്പെട്ട് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |