SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.46 AM IST

18 ലക്ഷം വർഷം പഴക്കമുള്ള പല്ലുകൾ : സർവേയിൽ കണ്ടെത്തിയത് ആദിമ മനുഷ്യരുടെ വാസസ്ഥലത്തെ കുറിച്ചുള്ള തെളിവുകൾ

kk

ജോർജിയയിലെ പുരാവസ്തു പര്യവേക്ഷണമേഖലയായ ഡ്മാനിസിക്കു സമീപമുള്ള ഓരോസ്മാനി എന്ന ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത് 18 ലക്ഷം വർഷം പഴക്കമുള്ള പല്ല് . ബ്രിട്ടീഷ് ആർക്കിയോളജി വിദ്യാർത്ഥിയായ ജാക്ക് പീർട്ടാണ് പല്ല് കണ്ടെത്തിയത്. ഇതിനു മുൻപ് ഗവേഷകർ തലസ്ഥാനമായ ടിബിലിസിയിൽ നിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഒറോസ്മാനി ഗ്രാമത്തിന് സമീപം ദമാനിസിയിൽ നിന്ന് 1990നും 2000 നും ഇടയിലായി 1.8 ദശലക്ഷം വർഷം പഴക്കമുള്ള മനുഷ്യ തലയോട്ടികളും കണ്ടെത്തിയിരുന്നു. തലയോട്ടികളും പല്ലും കൂടാതെ മറ്റ് നിരവധി ഉപകരണങ്ങളും ഇവിടെ നിന്നും ഗവേഷകർ മുൻപ് കണ്ടെത്തിയിട്ടുണ്ട്.

Georgian archaeologists found a 1.8-million-year-old tooth belonging to an early species of human https://t.co/lWfrNdtPQS pic.twitter.com/ocr7EucEda

ദ്മാനിസിയിലെ കണ്ടെത്തലുകൾ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ നിന്ന് പുറത്തുകടന്ന ആദിമ മനുഷ്യർ 20 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജോർജിയയിലെ കോക്കസസ് പർവതതാഴ്‌വരകളിൽ താമസിച്ചിരുന്നു എന്നതിനുള്ള തെളിവാണ് ഈ കണ്ടുപിടുത്തമെന്നാണ് പുരാവസ്തുശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. നാഷണൽ റിസർ‌ച്ച് സെന്റർ ഫോർ ആർക്കിയോളജിയാണ് ഈ കണ്ടെത്തലുകളെ പുറത്തുവിട്ടത്. 2019ൽ ജിയോ‌ർജി കൊപ്പലിയാനിയുടെ നേതൃത്വത്തിലാണ് പുരാവസ്തു ഗവേഷകസംഘം ജോർജിയയിൽ ഖനനം തുടങ്ങുന്നത്. 2020ൽ ഇത് മുടങ്ങിപ്പോയിരുന്നെങ്കിലും കഴിഞ്ഞ വർഷമാണ് ഇത് പുനരാരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GEORGIA, GEORGIAN ARCHAEOLOGY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.