SignIn
Kerala Kaumudi Online
Saturday, 20 April 2024 8.15 AM IST

ചൈനയിൽ പട്ടാള അട്ടിമറിയോ,​ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വീട്ടുതടങ്കലിലെന്ന് പ്രചാരണം

kk

ന്യൂഡൽഹി : ചൈനയിൽ പട്ടാള അട്ടിമറി നടന്നതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹം പടരുന്നു. പ്രസിഡന്റ് ഷി ജിൻപിംഗ് വീട്ടുതടങ്കലിലാണെന്നുമുള്ള പ്രചാരണങ്ങളും ട്വിറ്ററിൽ നിറയുന്നുണ്ട്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഇക്കാര്യം സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. #ChinaCoup എന്ന ഹാഷ് ടാഗിലാണ് ട്വീറ്റുകൾ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ലോക നേതാക്കൾക്കുമൊപ്പം ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് പുതിയ വാർത്ത പ്രചരിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അദ്ദേഹത്തെ തലപ്പത്ത് നിന്ന് നീക്കിയതായും ജനറൽ ലി ക്വിയോമിംഗ് ഷിയുടെ പിൻഗാമിയാകാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. .

തലസ്ഥാനമായ ബീജീംഗ് സൈന്യത്തിന്റെ അധീനതയിലാണെന്നാണ് അഭ്യൂഹങ്ങൾ. ചൈനയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായും പ്രധാന നഗരങ്ങളിൽ സൈനിക വാഹനങ്ങൾ നിറഞ്ഞിരിക്കുന്നതായും ട്വിറ്ററിൽ പ്രചാരണം തകർക്കുന്നു. ബീജിംഗിലേക്ക് നീങ്ങുന്ന സൈനിക വാഹനങ്ങൾ എന്ന നിലയിൽ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

എന്നാൽ ഷി ജിൻപിംഗിനെ പുറത്താക്കിയതിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്നുവരുമ്പോഴും, ഷിയുടെ അധികാരം കൂടുതൽ ഏകീകരിക്കാൻ സഹായിക്കുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അടുത്ത മാസം ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം
ഒക്‌ടോബർ 16-ന് നടക്കുന്ന പാർട്ടിയുടെ 20-ാമത് ദേശീയ കോൺഗ്രസിൽ, ഷി മൂന്നാമത് അധികാരത്തിലെത്താൻ നീക്കം നടത്തുമെന്നാണ് പറയുന്നത്. ഷീ ജി്ംഗ്പിംഗിൽ മാവോ ശൈലിയിലുള്ള വ്യക്തിത്വ ആരാധന വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടെയാണ് ഈ നീക്കം. ഷീയോടും അദ്ദേഹത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും അങ്ങേയറ്റം വിശ്വസ്തത കാണിക്കാൻ സ്ഥാപനങ്ങളും രാഷ്ട്രീയ വ്യക്തികളും മത്സരിക്കുന്നു.

അതേസമയം, അമേരിക്കന്‍ മാദ്ധ്യമങ്ങൾ അട്ടിമറി വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യൻ ട്വിറ്റർ അക്കൗണ്ടുകളില്‍ നിന്നാണ് ഈ പ്രചാരണം ഏറെ വരുന്നത്. അതേസമയം ഷീ വിരുദ്ധരിൽ നിന്നാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് കൈക്കൂലിക്കേസിൽ ചൈനയിൽ രണ്ട് മുൻ മന്ത്രിമാർക്കും നാല് മുൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരോൾ കിട്ടാത്തവിധം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ആറ് പേരും രാഷ്ട്രീയ വിമതരും ഷീയുടെ എതിരാളികളുമാണെന്ന് റിപ്പോർട്ടുണ്ട്. ഇതിന്റെ ബാക്കിപത്രമാണ് പ്രചാരണമെന്നും റിപ്പോർട്ടുണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CHINA, XI JINPING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.