കോവളം: സ്വകാര്യ സ്വർണപണമിടപാട് സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് 35,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പൂവാർ ഇലിപ്പതോപ്പ് നൂഹു മൻസിൽ മുഹമ്മദ് പാതിഷയെ(39) ആണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 24ന് വെള്ളാറിന് സമീപത്തെ സ്വകാര്യ സ്വർണപണമിടപാട് സ്ഥാപനത്തിലാണ് ഇയാൾ മുക്കുപണ്ടം പണയം വച്ചത്. അടുത്ത വീട്ടിലെ മരണവുമായി ബന്ധപ്പെട്ടാണ് പണയം വയ്ക്കുന്നതെന്ന് ഇയാൾ ജീവനക്കാരോട് പറഞ്ഞിരുന്നതിനാൽ അവർ മാല വാങ്ങി 35000 രൂപ നൽകി. സ്ഥാപനയുടമ എത്തി മാല പരിശോധിച്ചപ്പോഴായിരുന്നു മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തിരുവല്ലം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പൂവാർ ഭാഗത്തു നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
തിരുവല്ലം എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രൻ, എസ്.ഐ.മാരായ സതീഷ് കെ.ആർ. അനൂപ്, മനോഹരൻ, എ.എസ്.ഐ. ഗിരീഷ് ചന്ദ്രൻ,സി.പി.ഒ ഷിജു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |