തിരുവല്ല: റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ സംഘത്തെ പിടികൂടാനെത്തിയ ആർ പി എഫ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ബഹളംവച്ച മൂന്ന് യുവാക്കളെ തടയാനെത്തിയ റെയിൽവേ പോലീസ് ഹെഡ് കോൺസ്റ്റബിൾ കെ.പി. ശാന്തറാവുവിനാണ് പരിക്കേറ്റത്. സ്റ്റേഷനു വെളിയിൽ കിടന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് യുവാക്കൾ അടിച്ചുപൊട്ടിച്ചു. ആലപ്പുഴ ചമ്പക്കുളം അയ്യൻകരി വീട്ടിൽ അജി (32), മഞ്ഞാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽതാഴെ വീട്ടിൽ ശ്രീജിത്ത് (ലിജിൻ - 32) എന്നിവരെ തിരുവല്ല പൊലീസ് പിടികൂടി . റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ സ്‌റ്റേഷൻ മാസ്റ്ററുടെ മുറിക്ക് സമീപം യാത്രക്കാരെ അസഭ്യം പറഞ്ഞതിനെ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ഇതിൽ കുപിതരായ സംഘം സ്റ്റേഷൻ മാസ്റ്ററെയും അസഭ്യം പറഞ്ഞു. ഇത് കണ്ട് ഓടിയെത്തിയ ശാന്ത റാവുവിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയായിരുന്നു. രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്ന് പിടികൂടി. മറ്റൊരാളെ പിന്നീട് ടി.എം.എം. ആശുപത്രിക്ക് സമീപത്തു നിന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. യുവാക്കൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. ശാന്തറാവു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |