SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.00 PM IST

 മിഷൻ യങ്കൂൺ ശക്തമാക്കുന്നു 150പേരെ തിരിച്ചറിഞ്ഞു; പിന്നിൽ മധുരയിലെ റിക്രൂട്ടിംഗ് സ്ഥാപനവും

mission-yankoon

കൊച്ചി: മ്യാൻമറിലേക്ക് സായുധസംഘം തട്ടിക്കൊണ്ടുപോയ മലയാളികളും തമിഴരും ഉൾപ്പെടെയുള്ളവർക്ക് തായ്‌ലാൻഡിൽ ജോലിവാഗ്ദാനം ചെയ്തതിൽ തമിഴ്നാട് മധുരയിലെ റിക്രൂട്ടിംഗ് സ്ഥാപനത്തിന് മുഖ്യപങ്ക്. മ്യാൻമറിലെ ചൈനീസ് കമ്പനിയിൽ സൈബർ കുറ്റകൃത്യങ്ങളാണ് ഇവരെ നിർബന്ധിച്ചും പീഡിപ്പിച്ചും ചെയ്യിക്കുന്നത്. മധുരയിലെ സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയം തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ഉടമയെയും ജീവനക്കാരേയും കണ്ടെത്തി ജോലി തട്ടിപ്പിന് പിന്നിലുള്ളവരിലേക്ക് അന്വേഷണം നീട്ടുകയാണ് ലക്ഷ്യം. രാജ്യത്തിന് പുറത്തുള്ള ഒ.കെ.എക്‌സ് പ്ലസ്, ലസാദ, സൂപ്പർ എനർജി ഗ്രൂപ്പ്, സെൻഷ്യൽ ഗ്രൂപ്പ് തുടങ്ങിയ റിക്രൂട്ടിംഗ് ഏജൻസികളും ഇന്ത്യക്കാരെ തായ്ലാൻഡിലേക്ക് കടത്തിയിട്ടുണ്ട്. അന്വേഷണ സംഘങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

മ്യാൻമറിലെ വിമതമേഖലയിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. മിഷൻ യങ്കൂൺ മുഖേന 32 പേരെ രക്ഷപ്പെടുത്താനായതിന്റെ കരുത്തിലാണ് മ്യാൻമറിലെ ഇന്ത്യൻ എംബസി കരുക്കൾ നീക്കുന്നത്. തായ്‌ലാൻഡ് അതിർത്തി വഴിയാണ് ഭൂരിഭാഗംപേരും മ്യാൻമറിലെത്തിയത്.

മ്യാൻമർ സർക്കാരിന് കാര്യമായ നിയന്ത്രണമില്ലാത്ത ഗോത്രപ്രദേശമായ മ്യാവാഡിയിലെ ഐ.ടി സ്ഥാപനങ്ങളിലാണ് ഇവരെ ആദ്യം എത്തിച്ച് സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. കേന്ദ്രസർക്കാർ രക്ഷാനടപടി ആരംഭിച്ചതോടെ ഇവരെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. വിദേശ രാജ്യങ്ങളിലുള്ളവരുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് ഹാക്കിംഗിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കും. ഫോൺ സെക്‌സിനായി ആളുകളെ കണ്ടെത്തുക. പെൺവാണിഭ കേന്ദ്രങ്ങൾക്ക് കോൾ സെന്ററുകളായി പ്രവർത്തിക്കുക തുടങ്ങിയ ജോലികളാണ് ഇവരെക്കൊണ്ട് ചെയ്യിക്കുന്നത്.

ഇന്ത്യയിൽനിന്ന് ഐ.ടി പ്രൊഫഷണലുകളെ വിസ ഓൺ അറൈവൽ വഴി

ബാങ്കോക്കിൽ എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇവിടെനിന്ന് സൂത്രത്തിൽ മ്യാൻമറിലേക്ക് കൊണ്ടുപോകും. വീട്ടുകാരുമായിപ്പോലും സംസാരിക്കാൻ കഴിയാത്ത സ്ഥിതിയാകും. സായുധർ കാവലുമുണ്ട്. ജൂലായിലാണ് ഇത്തരത്തിലുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള നീക്കം ശക്തമാക്കി. നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

വി. മുരളീധരൻ

വിദേശകാര്യ സഹമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MISSION YANKOON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.