തനിക്ക് പന്ത്രണ്ട് വയസുള്ള പെൺകുട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റിന്റെ തുറന്ന് പറച്ചിലിൽ വിവാദമായി. ശനിയാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ എജ്യുക്കേഷൻ അസോസിയേഷൻ ആസ്ഥാനത്ത് വച്ച് അദ്ധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് ബൈഡൻ തന്റെ സ്വകാര്യ അനുഭവം പങ്കുവച്ചത്. തന്റെ പ്രസംഗത്തിനിടയിൽ, ബൈഡൻ സദസിലെ ഒരാളെ തിരിച്ചറിയുകയും, ആ വ്യക്തിയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
തുടർന്ന് 'നിങ്ങൾ എന്നോട് ഒരു ഹായ് പറയണം. ഞങ്ങൾ ഒരുപാട് ദൂരം പിന്നോട്ട് പോകും. അവൾക്ക് 12 വയസ്സായിരുന്നു, എനിക്ക് 30 വയസ്സായിരുന്നു. എന്തായാലും, ഈ സ്ത്രീ എന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സഹായിച്ചു,' എന്നാണ് പ്രസിഡന്റ് പറഞ്ഞത്.
ബൈഡന്റെ പരാമർശം കേട്ട് പ്രസംഗത്തിന് സാക്ഷിയായ അദ്ധ്യാപകർ ചിരിച്ചപ്പോൾ ഈ സംഭവം സമൂഹമാദ്ധ്യമങ്ങളിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത സ്ത്രീ തനിക്കുവേണ്ടി എന്താണ് ചെയ്തതെന്ന് ബൈഡൻ വ്യക്തമാക്കിയിട്ടില്ലെങ്കിലും അക്കാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുറിച്ച് അസുഖകരമായ രീതിയിൽ പ്രസിഡന്റ് സംസാരിച്ചു എന്നാണ് വിമർശകർ ആരോപിക്കുന്നത്.
സ്ത്രീകളുമായുള്ള പെരുമാറ്റത്തിൽ ഇതിന് മുൻപും ബൈഡന് മേൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മുൻ നെവാഡ സംസ്ഥാന അസംബ്ലി അംഗമായ ലൂസി ഫ്‌ളോറസ്, ബൈഡൻ തന്റെ മുടിയുടെ മണം പിടിച്ച് അവളുടെ തലയുടെ പിന്നിൽ പതുക്കെ ചുംബിച്ചതായി ആരോപിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് സഹായി ആമി ലാപ്പോസും സമാനമായ അനുഭവം പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |