കോട്ടയം: അയ്മനം വല്യാട് വാണിയപ്പുരയിൽ വി.കെ സുഗതന്റെയും കനകമ്മ സുഗതന്റെയും മകനായ എസ് ശ്രീകാന്ത് പുരസ്‌കാരങ്ങളുടെ നിറവിലാണ്. കഴിഞ്ഞ ഒരു വർഷമായി ദേശീയ ലോക അംഗീകാരങ്ങളുടെ പട്ടികയിൽ ഇടം നേടി നാടിന് അഭിമാനമായി മാറുകയാണ് ഈ യുവാവ്. ശ്രീ നാരായണ ഗുരുദേവ കൃതികൾ വേഗത്തിൽ ചൊല്ലാനും, ഗുരുദേവ സുക്തങ്ങൾ വേഗത്തിൽ പറയാനും, ചലച്ചിത്ര ഗാനങ്ങൾ തുടർച്ചയായി പാടാനുമുള്ള കഴിവാണ് ശ്രീകാന്തിനെ വലിയ നേട്ടങ്ങളിൽ എത്തിച്ചത്, പന്ത്രണ്ടോളം ദേശീയ പുരസ്‌ക്കാരങ്ങൾ ഇതിനോടകം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്, കഴിഞ്ഞ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ മുൻനിര പരിശീലന സ്ഥാപനമായ സക്സസ്സ് ഗ്യാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 1696 അധ്യാപകരെ ഉൾക്കൊള്ളിച്ച് നടത്തിയ ഗിന്നസ് റെക്കാർഡ് നേട്ടത്തിലും കേരളത്തിൽ നിന്ന് പങ്കെടുത്ത് ശ്രീകാന്ത് ശ്രദ്ധ നേടിയിരുന്നു.
സാക്ഷരതാ മിഷനിലെ താൽക്കാലിക മലയാള അദ്ധ്യാപകനായ ഇദ്ദേഹം നിരന്തര പരിശ്രമങ്ങൾ കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.ശ്രീനാരായണ ഗുരുവിന്റെയും ചാവറയച്ചന്റെയും അൽഫോൻസാമ്മയുടെയും ലഘു ജീവചരിത്ര ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്, അച്ഛനെയാണെനിക്കേറെയിഷ്ടം അച്ഛൻ എന്റെ കളിത്തൊഴൻ, എൻ വാക്ക് പൂക്കൂന്നു, യോഗ നയനം, ഒല്ലൂരിന്റ് വെളിച്ചം ഇനി ലോകത്തിന് സ്വന്തം, ഗുരുദർശനം, സിവിൽ സർവ്വീസ് പരീക്ഷ അറിഞ്ഞതും അറിയേണ്ടതും, അകാലത്തിൽ പൊലിഞ്ഞ വീണ പൂവ് എന്നി കൃതികളും രചിച്ചിട്ടുണ്ട്.
ശ്രീ നാരായണ ഗുരുദേവന്റെ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെന്ന വരികൾ പാടി ലോക റെക്കോർഡ് നേടുമ്പോൾ ഗുരുദേവ ദർശനങ്ങളുടെ പ്രസ്‌ക്തി ലോകം തിരിച്ചറിയണമെന്ന അതിയായ ആഗ്രഹം ഇദ്ദേഹത്തിന്റെ മനസ്സ് നിറയെ. ദൈവദശകത്തിലെ വരികൾ പാടി സ്വന്തമാക്കിയ ആദ്യനേട്ടം ഈ അദ്ധ്യാപകനെ ഗിന്നസിന്റെ പടിവാതിക്കൽ എത്തിക്കുമ്പോൾ എല്ലാം ഗുരുദേവാനുഗ്രഹമാണെന്ന് ശ്രീകാന്ത് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |