പാട്ന: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്ര,സാദ് യാദവും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആവശ്യപ്പെട്ടു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരുനേതാക്കളുടെയും പ്രതികരണം. ബീഹാർ മാതൃകയിൽ ഐക്യം വേണമെന്ന നിർദ്ദേശമാണ് ലാലുപ്രസാദ് യാദവ് മുന്നോട്ടുവച്ചത്.
ബി.ജെ.പിയെ ഇല്ലാതാക്കുകയും രാജ്യത്തെ രക്ഷിക്കുകയും വേണമെന്ന് ലാലുപ്രസാദ് പറഞ്ഞു. രാജ്യ പുരോഗതിക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന ് ചർച്ചയിൽ ധാരണ ആയതായി നിതീഷ് കുമാറും വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്ത ശേഷം നിലപാട് വ്യക്തമാക്കുമെന്നാണ് സോണിയ ഗാന്ധി അറിയിച്ചിരിക്കുന്നത്.
അതിനിടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഹരിയാനയിൽ പ്രതിപക്ഷ പാർട്ടികളുടെ റാലി നടന്നു. ക്ഷണമുണ്ടായിട്ടും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും റാലിയിൽ പങ്കെടുത്തില്ല. എന്നാൽ എൻ.ഡി.എ വിട്ട അകാലിദൾ, ജെ.ഡി.യു. ശിവസേന പാർട്ടികൾ റാലിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |