കുട്ടിക്കാലത്ത് തന്നെ അത്ഭുതപ്പെടുത്തിയ യാത്രയെ കുറിച്ച് വെളിപ്പെടുത്തി കവടിയാർ കൊട്ടാരത്തിലെ ഗൗരി പാർവതി ബായി തമ്പുരാട്ടി. അവധിക്കാലത്തെ പീരുമേട്ടിലെ യാത്രയെ കുറിച്ചാണ് ഗൗരി പാർവതി ബായി മനസ് തുറന്നത്. അവധിക്കാലം കൂടുതൽ ചെലവഴിച്ചിരുന്നതും അവിടെയായിരുന്നുവെന്ന് തമ്പുരാട്ടി പറയുന്നു.
ഗൗരി പാർവതി ബായിയുടെ വാക്കുകൾ-
'കുട്ടിക്കാലത്ത് കൂടുതൽ നാൾ അവധിക്കാലം ചെലവഴിച്ചത് പീരുമേട്ടിൽ മാത്രമായിരുന്നുവെന്ന് പൂയം തിരുനാൾ പാർവതി ബായി തമ്പുരാട്ടി. വൈറ്റ് ഹൗസ് എന്ന പേരിലുള്ള ഗവൺമെന്റ് കെട്ടിടത്തിലായിരുന്നു താമസം. രണ്ടര മാസത്തോളം ഞങ്ങൾ അവിടെ താമസിക്കാറുണ്ടായിരുന്നു. തേക്കടിയിലെ ലേക്ക് പാലസിൽ താമസിക്കുന്ന അന്നൊക്കെ വലിയ അത്ഭുതമായിരുന്നു.
കാടിന്റെ മക്കളായ ആളുകൾ കാൽനടയായും, ചങ്ങാടത്തിലുമൊക്കെ ഞങ്ങളെ കാണാനായി വരും. തെന, ചെറുതേൻ, വൻ തേൻ, കാട്ടുമഞ്ഞൾ ഇതെല്ലാം കൊണ്ടായിരിക്കും അവർ വരിക. എന്തെങ്കിലും സമ്മാനം കൊടുക്കുകയാണെങ്കിൽ വസ്ത്രങ്ങളായി കൊടുത്താൽ മതിയെന്നാകും അവർ എപ്പോഴും പറയുക. ആഹാരസാധനങ്ങളൊന്നും കൊടുക്കരുത് എന്ന് പറയും. പഞ്ചസാര, ഉപ്പ് ഇതൊന്നും കഴിച്ച് ശീലമുള്ളവരല്ല അവർ. കാട്ടിലെ ഭക്ഷണരീതിക്ക് വിപരീതമായി നമ്മൾ എന്തെങ്കിലും കൊടുത്താൽ അവർക്കത് ശരിയാകില്ല'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |