SignIn
Kerala Kaumudi Online
Friday, 29 March 2024 3.39 PM IST

കേന്ദ്ര അനുമതിയില്ലാതെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണം?; സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

highcourt

കൊച്ചി: ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്തിയിട്ട് ഗുണമെന്താണെന്ന് ചോദ്യമുന്നയിച്ച് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയ്‌ക്കായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. പദ്ധതിയുടെ പേരിലുണ്ടായ പ്രശ്‌നങ്ങൾക്ക് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.

അതേസമയം കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലമനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെ റെയിൽ കോർപറേഷൻ നൽകിയില്ല. പാതയുടെ അലൈൻമെന്റ്, റെയിൽവെ ഭൂമി, പദ്ധയിയ്‌ക്ക് വേണ്ടി ഏറ്റെടുത്ത സ്വകാര്യ ഭൂമി എന്നിവയുടെ വിവരങ്ങളും ലഭിച്ചിട്ടില്ല. കെ റെയിൽ പദ്ധതിയ്‌ക്കായി സാമൂഹികാഘാത പഠനം നടത്തിയതും കല്ലിട്ടതും കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സാമൂഹികാഘാത പഠനത്തിനും അനുമതിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന് തങ്ങളുടെ നിലപാടിൽ തന്നെ റെയിൽവെ ഉറച്ചുനിന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVER LINE, CENTRAL GOVT, HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.