തൃപ്രയാർ: നാട്ടിക ബീച്ചിൽ നിന്നും എം.ഡി.എം.എയുമായി കാറ്ററിംഗ് സ്ഥാപനം ഉടമ പിടിയിൽ. രായംമരയ്ക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് പിടിയിലായത്. 2 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എയും പിടിച്ചെടുത്തു.
റൂറൽ ജില്ലാ ഡാൻസഫ് ടീമും, വലപ്പാട് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ അന്തിക്കാട് പൊലീസ് പെരിങ്ങോട്ടുകരയിൽ നിന്നും 2 യുവാക്കളെ എം.ഡി.എം.എ സഹിതം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കൾക്ക് എം.ഡി.എം.എ നൽകിയത് ഷാനവാസ് ആണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിർദ്ദേശപ്രകാരം ജില്ലാ ഡി.സി.ബി ഡിവൈ.എസ്.പി: ഷാജ് ജോസ്, ഡാൻസാഫ് സി.ഐ: അരുൺ എന്നിവരുടെ നേതൃത്വത്തിൽ വലപ്പാട് സി.ഐ: സുശാന്ത്, ഉദ്യോഗസ്ഥരായ സ്റ്റീഫൻ, ജയകൃഷ്ണൻ, ഷിനിൽ, മിഥുൻ ക്യഷ്ണ, ഷറഫുദ്ദീൻ, മാനുവൽ എന്നിവരടങ്ങിയ പൊലീസ് സംഘം ഷാനവാസിന്റെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. ബംഗ്ളൂരുവിൽ നിന്നും എം.ഡി.എം.എ കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തുകയാണ് ഷാനവാസ് ചെയ്തുവന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |