ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധം രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയാണ്. കുർദ്ദിഷ് വനിത മഹ്സ അമിനിയാണ് (22) തലമറയ്ക്കുന്ന വിധത്തിൽ ഹിജാബ് ധരിച്ചില്ലെന്നതിന്റെ പേരിൽ അറസ്റ്റിലായത്. പീഡനത്തെ തുടർന്നാണ് മഹ്സയുടെ മരണമെന്ന് സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചാരണമുണ്ടായതോടെ വ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. കഴിഞ്ഞ 16 മുതലാണ് പ്രതിഷേധസമരങ്ങളെ തുടർന്ന് അക്രമസംഭവങ്ങൾ ഉണ്ടായത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇറാന്റെ വടക്കൻ പ്രദേശങ്ങളായ മസൻഡാരനിലും ഗിലാനലിലുമായി 450 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രതിഷേധക്കാർ മസൻഡാരനിലെ നിരവധി ഗവൺമെന്റ് മന്ദിരങ്ങൾ ആക്രമിക്കുകയും പൊതുസ്വത്തുക്കൾ നശിപ്പിച്ചതായും ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് കരീമി ഇറാൻ വാർത്താ ഏജൻസിയായ ഇർനയോടെ് പറഞ്ഞു.
പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള 1200ലേറെ പരിഷ്കരണ വാദികളാണ് ഇതുവരെ അറസ്റ്റിലായത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 41 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |