ചെന്നൈ: ഓൺലൈൻ വായ്‌പ ആപ്പുകളുടെ കെണിയിൽപ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടെന്ന് നടി ലക്ഷ്മി വാസുദേവൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ നേരിട്ട ദുരനുഭവം നടി പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തിയത്. മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌തോടെ ഫോൺ ഹാക്കായെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.
തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചെന്നും ലക്ഷ്മി തുറന്നുപറഞ്ഞു. അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്ന് കാണിച്ച് ഈ മാസം പതിനൊന്നിന് ലക്ഷ്മിക്കൊരു സന്ദേശം ലഭിച്ചിരുന്നു. ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഓൺലൈൻ വായ്പ ആപ്പ് ഡൗൺലോഡ് ആയി. ഇതിനുപിന്നാലെ ഫോൺ ഹാക്കാവുകയായിരുന്നു.
നാല് ദിവസത്തിന് ശേഷം വായ്പ തിരിച്ചടക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. പണമടയ്ക്കാൻ തയ്യാറായില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. മാതാപിതാക്കളടക്കം വാട്സാപ്പ് കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും തട്ടിപ്പ് സംഘം ചിത്രങ്ങൾ അയച്ചുകൊടുത്തെന്നും നടി വെളിപ്പെടുത്തി.
സെക്കന്ദരാബാദ് സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ലക്ഷ്മി വ്യക്തമാക്കി. ഇനി ആർക്കും ഇങ്ങനെയൊരവസ്ഥ വരരുതെന്ന് പറഞ്ഞുകൊണ്ടാണ് നടി വീഡിയോ അവസാനിപ്പിച്ചത്. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലൂടെ ശ്രദ്ധേയായ ലക്ഷ്മി സീരിയലുകളിലും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |