കോട്ടയം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ചൂഷണങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം സജീവമായി. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഇടം, ഉപജീവനത്തിനും അതിജീവനത്തിനും വേണ്ട അടിയന്തര സഹായം എന്നിവയാണ് സ്നേഹിത ഒരുക്കുന്നത്.
കുടുംബശ്രീ ജില്ലാമിഷന്റെ കീഴിലാണ് ഡിസ്ട്രിക്ട് റിസോഴ്‌സ് സെന്ററിന്റെ പ്രവർത്തനം. 2017ലാണ് കട്ടച്ചിറയിൽ സെന്റർ ആരംഭിച്ചത്. ലഹരി ഉപയോഗം മൂലമുള്ള കുടുംബപ്രശ്‌നങ്ങൾ, ഗാർഹിക പീഡനങ്ങൾ, കുട്ടികളുടെ വിവിധ പ്രശ്‌നങ്ങൾ എന്നിവയാണ് കൂടുതലായും സ്നേഹിതയുടെ പരിഗണനയിൽ എത്തുന്നത്. താത്കാലിക അഭയം, ടെലികൗൺസലിഗ്, ഡയറക്ട് കൗൺസലിംഗ്, നിയമസഹായം, അവബോധ ക്ലാസുകൾ, തൊഴിൽ മാർഗനിർദേശങ്ങൾ, തൊഴിൽ പരിശീലനങ്ങൾ, പുനരധിവാസം, വൈദ്യസഹായം തുടങ്ങിയവ സ്‌നേഹിത വഴി നൽകുന്നു. ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും ലഭ്യമാക്കും. കുടുംബശ്രീ മിഷന്റെ ജെൻഡർ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പഞ്ചായത്തുകളുടെ കീഴിൽ 40 ഓളം ജെൻഡർ റിസോഴ്‌സ് സെന്ററുകളുണ്ട്.
ഗാർഹിക പീഡനങ്ങൾ നേരിടുന്നവരാണ് അന്തേവാസികളിൽ കൂടുതലും. 2 കൗൺസിലർമാർ, 5 സർവീസ് പ്രൊവൈഡർമാർ, 1 ഓഫീസ് അസിസ്റ്റന്റ്, 2 സെക്യൂരിറ്റി എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേൺ. 24 മണിക്കൂറാണ് പ്രവർത്തനം.
സ്‌നേഹിതയിൽ ഇതുവരെ.
കേസുകൾ: 2944.
കൗൺസലിംഗ് കേസ്:1830 .
അന്തേവാസികൾ: 527.
സ്‌നേഹിത ജില്ലാ മിഷൻ കോഒാർഡിനേറ്റർ പറയുന്നു.
സ്‌കൂൾ കുട്ടികളുടെ ഇടയിൽ ജെൻഡർ അവബോധം വളർത്തുന്നതിനായി സ്‌നേഹിത അറ്റ് സ്‌കൂൾ, കുട്ടികളുടെ പരീക്ഷാഭയം കുറയ്ക്കുന്നതിനായി കൂൾ എക്‌സാം, വിവിധ സംഘടനകളിൽ കുട്ടികൾക്ക് ജൻഡർ അവബോധ ട്രെയിനിംഗ്, ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് 'ഒറ്റയ്ക്കല്ല, കൂടെയുണ്ട്, ദിശ ഹെൽപ്പ്‌ലൈൻ, ചരിത്രത്തിൽ ഇടം നേടിയ വനിതകളുടെ പോരാട്ടങ്ങൾ, ഒറ്റപ്പെട്ട ആളുകൾക്കായുള്ള സ്‌നേഹിത കോളിംഗ് ബെൽ തുടങ്ങിയ പദ്ധതികളുമുണ്ട്. ലൈവ്‌ലി ഫുഡ് സെന്റർ, ലഹരിക്കെതിരെ കുടുംബശ്രീതല കാമ്പയിൻ, ചൂഷണത്തിനെതിരെ പഞ്ചായത്ത് തലത്തിൽ വിജിലന്റ് പ്രോഗ്രാം തുടങ്ങിയവയും നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |