കൊല്ലങ്കോട്: ഊട്ടറഅയ്യപ്പൻ ക്ഷേത്രത്തിലെ കാണിക്ക ഭണ്ഡാരം മോഷണം പോയി. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. അമ്പലത്തിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ നിന്നും മോഷണം നടത്തുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിനായി വന്ന ഭക്തർ കാണിക്ക ഇടുന്നതിനായി ഭണ്ഡാരം എവിടെയാണെന്ന് അന്വേഷിച്ചപ്പോഴാണ് അമ്പലത്തിലുള്ളവർ ഭണ്ഡാരം മോഷണം പോയ വിവരം അറിയുന്നത്. അമ്പലത്തിൽ സ്ഥാപിച്ച കാമറകളുടെ നേർക്കാഴ്ച്ചകൾ മാറ്റിയ നിലയിലാക്കിയാണ് മോഷ്ടാവ് മോഷണം നടത്തിയിരിക്കുന്നത്. ഇരുപതിനായിരം രൂപയോളം മോഷണം പോയതായി ക്ഷേത്ര കമ്മറ്റി, ഉത്സവ കമ്മറ്റി അംഗങ്ങളായ കുമാരൻ, ഗോപിദാസ്, മാധവൻ, വിനയൻ, പരമൻ, ജയകുമാർ എന്നിവർ പറഞ്ഞു. പരാതി നൽകിയതിന് തുടക്ക് കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഊട്ടറ റെയിൽവേ സ്റ്റേഷൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ അമ്പലത്തിൽ മോഷണം നടത്തിയ ആളും ഒറ്റൊരാളും കൂടി പുലർച്ച അഞ്ചു മണിയോട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നടന്നു നീങ്ങുന്നതായ ദൃശ്യം ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ ശേഷം മധുരയിലേക്കുള്ള അമൃത എക്‌സ്പ്രസ് ട്രെയിനിലോ തിരിച്ചെന്തൂർ ട്രയിനിലോ കടന്നു കളഞ്ഞതായാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |