അഗളി: അട്ടപ്പാടിയിലെ ജൈവ സർട്ടിഫിക്കേഷൻ ലഭിച്ച മില്ലറ്റ് കർഷകർക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് അറിവ് നൽകുന്നതിനായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അപ്പേഡയുടെ (അഗ്രികൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡ്ര്രക്സ്എക്സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി) നേതൃത്വത്തിലായിരുന്നു പരിശീലനം. അപ്പേഡ റീജണൽ ഹെഡ് സിമി ഉണ്ണികൃഷ്ണൻ ക്ലാസുകൾ നയിച്ചു. അഗളി മിനി സിവിൽ സ്‌റ്റേഷൻ ഹാളിൽ നടന്ന ക്ലാസിൽ 105 മില്ലറ്റ് കർഷകരും ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനി പ്രതിനിധികളും പാലക്കാട്, കോയമ്പത്തൂർ മേഖലകളിലെ വിദഗ്‌ദ്ധരും പങ്കെടുത്തു.
മില്ലറ്റ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി സാധ്യതകൾ പരിചയപ്പെടുത്തുക, ഉത്പന്നം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കയറ്റുമതിയുമായി ബന്ധപ്പെട്ട് കർഷകർക്കുള്ള സംശയങ്ങൾ എന്നിവ പരിഹരിക്കുക ലക്ഷ്യമിട്ടാണ് ക്ലാസ് സംഘടിപ്പിച്ചത്. അട്ടപ്പാടിയിലെ 40 ഊരുകളിലെ 741.97 ഹെക്ടർ മില്ലറ്റ് കൃഷിക്കാണ് ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലത, കൃഷി ഓഫീസർ രഞ്ജിത്ത്, കൃഷി ഓഫീസർ ദീപാ ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മരുതൻ, വിവിധ ഊരുകളിലെ മൂപ്പന്മാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |