ഇൻഡോർ: ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ പെൻഷൻ കുംഭകോണക്കേസിൽ പ്രതികളായ അന്നത്തെ മേയറും ബി.ജെ.പി ജനറൽ സെക്രട്ടറിയുമായ കല്യാഷ് വിജയവർഗിയ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ പുതിയ അപേക്ഷ സമർപ്പിക്കണമെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പരാതിക്കാനായ കോൺഗ്രസ് നേതാവ് കെ.കെ. മിശ്രയോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സെപ്തംബർ 23ന് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് സുബോധ് അഭ്യങ്കറിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച്, വിഷയത്തിൽ മൂന്ന് മാസത്തിനകം യുക്തിസഹമായ ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. 2005ലാണ് പെൻഷൻ കുംഭകോണം നടന്നത്. എന്നാൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി വൈകുന്നതിനെ തുടർന്നാണ് മദ്ധ്യപ്രദേശ് കോൺഗ്രസിന്റെ മാദ്ധ്യമ വിഭാഗം ചെയർമാനായ മിശ്ര ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |