രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ എൻ ഐ എ നടത്തിയ റെയിഡിന്റെ ബാക്കിപത്രമെന്ന വണ്ണം ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും കേന്ദ്രം നിരോധിച്ചു. അഞ്ച് വർഷത്തേക്കാണ് നിരോധനം. പോപ്പുലർ ഫ്രണ്ട് നേതാക്കളെ നേരത്തെ എൻ ഐ എ കസ്റ്റഡിയിലെടുത്തപ്പോൾ കേരളത്തിൽ ഹർത്താൽ ആചരിച്ചിരുന്നു. ഇപ്പോൾ സംഘടന ഒന്നാകെ നിരോധിച്ചപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കർ.
അദ്ദേഹത്തിന്റെ പതിവ് ശൈലിയിൽ പരിഹാസപൂർവമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. നിരോധിച്ച നടപടിക്കെതിരെ അഖില ലോക ഹർത്താൽ സംഘടിപ്പിക്കണമെന്നും കെഎസ്ആർടിസി ബസിനു മാത്രമല്ല, എയർ ഇന്ത്യ വിമാനത്തിനും കല്ലെറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും നിരോധിക്കപ്പട്ടു. കേന്ദ്ര സർക്കാരിന്റെ ഭീരുത്വം വെളിവാക്കുന്ന മറ്റൊരു നടപടി. ഈ ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്നു പ്രതിഷേധിക്കണം. ഒരു അഖില ലോക ഹർത്താൽ സംഘടിപ്പിക്കണം. കെഎസ്ആർടിസി ബസ്സിനു മാത്രമല്ല എയർ ഇന്ത്യ വിമാനത്തിനും കല്ലെറിയണം. അങ്ങനെ റിപ്പബ്ലിക്കിനെ രക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |