കണ്ണൂർ: കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് ജനാധിപത്യത്തിൽ ആശ്വാസ്യകരമായ നടപടിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി പറഞ്ഞു.കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആർ. എസ്. എസും നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ അവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് ഓർക്കണം.
ആർ.എസ്.എസ് ഭരിക്കുന്ന ഇന്ത്യയിൽ നിരോധിക്കുന്നവരുടെ ക്രഡിബിലിറ്റിയും കൂടി നോക്കണം. രാജ്യത്ത് നടന്ന കലാപങ്ങളിൽ ഒരു വശത്ത് ആർ. എസ്. എസുണ്ടായിരുന്നു.
ഫാസിസ്റ്റു ഭരണകൂടമാണ് നിരോധനവുമായി മുന്നോട്ടുവന്നത്. നിരോധനമെന്നത് ഗാന്ധിജിയുടെ നാട്ടിൽ ഒരു പരിഹാരമല്ല. സംഘടനാസംവിധാനത്തെ നിരോധിച്ചതു കൊണ്ടു കാര്യമില്ല ആശയം അവിടെ തന്നെയുണ്ടാവും. അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടത്. പോപ്പുലർ ഫ്രണ്ടിന്റെ രാജ്യമാകെയുള്ള വളർച്ച ഭരണകൂടത്തിന്റെ പരാജയമാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അന്ന് പോപ്പുലർ ഫ്രണ്ടിനെ പണ്ടുമുതലെ എതിർത്തതെന്നും ഷാജി പറഞ്ഞു. അവരൊഴുക്കുന്ന രാജ്യാന്തര പണത്തിന്റെ ഉറവിടം അന്വേഷിക്കണം. ആശയപ്രചരണം കൊണ്ടുമാത്രമേ ഇത്തരം ശക്തികളെ എതിർത്തു തോൽപിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |