തിരുവനന്തപുരം : സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കാനുള്ള മുൻ കേരള രഞ്ജി ക്യാപ്ടൻ കെ.എൻ അനന്തപത്മനാഭന്റെ അവസരം കവർന്നത് കൊവിഡ്. കാര്യവട്ടത്തെ ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ഗ്രൗണ്ട് അമ്പയറായി നിശ്ചയിച്ചിരുന്നത് അനന്തപത്മനാഭനെയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു.തുടർന്ന് മലയാളി വേരുകളുള്ള നിതിൻമേനോനും അനിൽ ചൗധരിയും ചേർന്നാണ് മത്സരം നിയന്ത്രിച്ചത്. മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥായിരുന്നു മാച്ച് റഫറി.
2020ൽ ഐ.സി.സിയുടെ ഇന്റർനാഷണൽ അമ്പയറിംഗ് പാനലിൽ ഉൾപ്പെടുത്തപ്പെട്ട അനന്തപത്മനാഭൻ ഇതുവരെ 13 അന്താരാഷ്ട്ര ട്വന്റി-20കളും മൂന്ന് ഏകദിനങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഐ.പി.എല്ലിലും രഞ്ജി ട്രോഫിയിലും നിരവധി മത്സരങ്ങളിൽ അമ്പയറായിരുന്നു. ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ 105 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് അനന്തപത്മനാഭൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |