ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സിബിഐ പരിശോധന. രാമനഗരയിലെ വീട്ടിലെത്തിയ സിബിഐ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു. ബന്ധുക്കളോടും സ്വത്ത് സംബന്ധമായ രേഖകൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിലേയ്ക്ക് പ്രവേശിക്കാനിരിക്കെയാണ് റെയ്ഡ് നടക്കുന്നത്.
ശിവകുമാറിന്റെ വീട്കൂടാതെ കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി എന്നിവിടങ്ങളിലുള്ള സ്വത്തുവകകളും ബുധനാഴ്ച സിബിഐ സംഘം പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാറിന്റെ പേരിൽ സിബിഐ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി രേഖകൾ യഥാർത്ഥമാണോയെന്ന് ഉറപ്പിക്കാനാണ് സിബിഐയുടെ പരിശോധന.
'സ്വത്ത് സംബന്ധിച്ച രേഖകള്‍ ഇതിനകം തന്നെ സിബിഐയ്ക്ക് നല്‍കിയതാണ്. ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ എനിക്കെതിരേ മാത്രമാണ് സിബിഐയെ ഉപയോഗിക്കുന്നത്.'- ശിവകുമാര്‍ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |