കോട്ടയം . ജില്ലയിൽ തെരുവുനായ വന്ധ്യംകരണം ഇന്ന് മുതൽ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ല. നഗരസഭയുടെ കോടിമതയിലെ കേന്ദ്രത്തിൽ വന്ധ്യംകരണം ആരംഭിക്കാനായിരുന്നു തീരുമാനം. അതേസമയം ജില്ലയിൽ തെരുവുനായ അതിക്രമം വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ 6 പേർക്കാണ് കടിയേറ്റത്. ആധുനിക ഓപ്പറേഷൻ തിയേറ്റർ. എ സി മുന്തിയ വാഹനം. കൃത്യമായ അളവുകളുള്ള കൂടുകൾ. നല്ല ഭക്ഷണം എന്നിവയാണ് പദ്ധതി നടപ്പാക്കാൻ കേന്ദ്ര ആനിമൽ വെൽഫയർ ബോർഡിന്റെ മാനദണ്ഡ പ്രകാരം സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശങ്ങൾ. നാടാകെ നായ ശല്യത്തിൽ വലയുമ്പോൾ കുറഞ്ഞ സമയം കൊണ്ട് ഇതൊക്കെ എങ്ങനെ ഒരുക്കുമെന്ന അങ്കലാപ്പിലാണ് തദ്ദേശസ്ഥാപനങ്ങൾ. കോടിമതയിൽ നഗരസഭ ഒരുക്കിയ എ ബി സി സെന്ററിൽ ഇന്ന് മുതൽ വന്ധ്യംകരണം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്ളംബിംഗ് അടക്കം പൂർത്തിയാക്കിയില്ല.
ഒരു നായയ്ക്ക് 1200 രൂപ ചെലവ്.
ഷെൽട്ടറുകൾക്ക് 20 സെന്റ് സ്ഥലം വേണം. കെട്ടിടത്തിൽ ഓപ്പറേഷൻ തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേഷൻ കെയർ യൂണിറ്റ്, 50 കൂടുകൾ, സ്റ്റോർ, സി സി ടി വി, അടുക്കള, വെറ്ററിനറി സർജൻ, 4 പരിപാലകർ, ഒരു തിയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി എന്നിവരേയും ഡോഗ് ക്യാച്ചേഴ്‌സിനേയും നിയമിക്കണം. ഇവർക്ക് പരിശീലനം നൽകണം. ഒരു നായയ്ക്ക് മരുന്ന്, യാത്ര, ആഹാരം എന്നിങ്ങനെ മാത്രം 1200 രൂപ ചെലവാകും. ശസ്ത്രക്രിയയ്ക്ക് ശേഷം ആൺ നായകളെ നാലു ദിവസവും പെൺനായകളെ അഞ്ചു ദിവസവും ഇവിടെ പാർപ്പിക്കണം.
ശമ്പളം ഇങ്ങനെ
വെറ്ററിനറി സർജൻ. 44,020.
പരിപാലകൻ. 20,000.
തിയേറ്റർ സഹായി . 25,000.
ശുചീകരണ സഹായി . 12,000.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറയുന്നു.
കോടിമതയിലെ എ ബി സി സെന്ററിന് സൗകര്യങ്ങൾ ഒരുക്കാൻ ഇനിയും സമയം വേണമെന്നാണ് കോട്ടയം നഗരസഭ അറിയിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കാനും കാലത്താമസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |