കല്ലറ: ഭരതന്നൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ(29), രാജേഷ് (32) എന്നിവരെയാണ് പാങ്ങോട് സി.ഐ. സുനീഷ്. എസ്.ഐ അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് 4.30ന് ഭരതന്നൂർ അംബേദ്കർ കോളനിയിൽ മദ്യപിച്ചെത്തിയവർ അടിപിടി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കോളനിയിലെത്തി ആക്രമണം നടത്തിയ ഇരുവരേയും പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസുകാരെ മർദിച്ചത്. ഗ്രേഡ് എസ്.ഐ അജയകുമാർ, സി.പി.ഒ ജുറൈദ് എന്നിവരെ ഇരുവരും ചേർന്ന് മർദിക്കുകയും യുണിഫോം വലിച്ചുകീറുകയും ചെയ്തു. ഇരുവരെയും പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മുകേഷ് ലാലും രാജേഷും നേരത്തെ പോക്സോ കേസിലും അടിപിടി കേസുകളിലും പ്രതികൾ കൂടിയാണ്. ഔദ്യോഗിക കൃത്യനിർവഹണ തടസം, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |