ചെന്നൈ: ആർ എസ് എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ. ക്രമസമാധാന പ്രശ്നം ഉന്നയിച്ച് ഒക്ടോബർ രണ്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ആർ എസ് എസ് റാലിയ്ക് അനുമതി നിഷേധിക്കുകയായിരുന്നു. തിരുവളളൂർ പൊലീസാണ് നടപടി കൈക്കൊണ്ടത്.
ഇതിനെ തുടർന്ന് കോടതി വിധിയ്ക്ക് വിരുദ്ധമായി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതിന് ആർ എസ് എസിനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയ്ക്ക് അടക്കം വക്കീൽ നോട്ടീസ് അയച്ചു. മദ്രാസ് ഹൈക്കോടതി റൂട്ട് മാർച്ചിന് അനുമതി നൽകാൻ തമിഴ്നാട് പൊലീസിന് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തൊട്ടാകെ ആർ എസ് എസ് പരിപാടികൾക്ക് അനുവാദം നൽകാൻ നിർദേശിക്കുന്ന സെപ്തംബർ 22ലെ ഹൈക്കോടതി ജസ്റ്റിസ് ജി കെ ഇളന്തിരന്റെ വിധിയ്ക്ക് എതിരായി പ്രവർത്തിച്ചതിന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി ശൈലേന്ദ്ര ബാബു, ലോക്കൽ എസ്.പി, ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് ആർ.എസ്.എസ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്. നോട്ടീസ് അയച്ചവർക്ക് കോടതി ഉത്തരവിന് എതിരായി അനുമതി നിഷേധിക്കാനുള്ള അധികാര പരിധിയില്ല എന്നതാണ് വക്കീൽ നോട്ടീസിന്റെ ഉള്ളടക്കം.
കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാടിലെ ബി ജെ പി, ആർ എസ് എസ് നേതാക്കളുടെ വീടുകൾക്ക് നേരെ പെട്രോൾ ബോംബേറ് നടന്നിരുന്നു. ബി ജെ പി നേതാക്കളെ ലക്ഷ്യം വെച്ച് നടന്ന ആക്രമണങ്ങളിൽ തമിഴ്നാട് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |