ആലപ്പുഴ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തെത്തുടർന്ന് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപക പരിശോധന നടത്തി 1.2 ടൺ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. 9.6 ലക്ഷം രൂപ പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കൈവശം വയ്ക്കുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും തുറസായ സ്ഥലങ്ങളിലും വീട്ടു പരിസരങ്ങളിലും കത്തിക്കുന്നതും ശിക്ഷാർഹമാണ്. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിച്ച പ്ലാസ്റ്റിക്ക് ഹരിതകർമ്മ സേനയ്ക്കാണ് കൈമാറേണ്ടത്. പൊതു,സ്വകാര്യ ചടങ്ങുകളിൽ ഉപയോഗിച്ച പ്ലാസ്റ്റിക്ക് വസ്തുക്കളും ഇവർക്ക് കൈമാറാം. ചട്ടലംഘനത്തിന് ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും തുടർന്നുളള ലംഘനങ്ങൾക്ക് 50,000 രൂപയുമാണ് പിഴ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |