കോഴിക്കോട്: ബാബുരാജും കോഴിക്കോട് അബ്ദുൾഖാദറും പാട്ടിന്റെ പാലാഴി തീർത്ത ബ്രദേഴ്‌സ് മ്യൂസിക് ക്ലബ് 75ലേക്ക് .ബാബുരാജിനും അബ്ദുൾഖാദറിനും പുറമേ കെ.പി.ഉമ്മറും നാടകാചാര്യൻ കെ.ടി മുഹമ്മദും നയച്ച ക്ലബ് സ്ഥാപിതമാവുന്നത് 1948ലാണ്. സംഗീത സംവിധായകരായ ഒസേപ്പച്ചനും ജോൺസൺമാഷുമടക്കം വയലിനിസ്റ്റുകളായ ക്ലബ് കേരളത്തിലെ പാട്ട് ആരാധകരുടെ ഹരമായിരുന്നു. ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബിന്റെ പരിപാടിയെന്നുകേട്ടാൽ ജനം ഒഴുകിയെത്തിയ ഒരുകാലം. ആ ഓർമകൾ തീപ്പിടിപ്പിക്കാൽ പുതിയ ഭാരവാഹികൾ 74ാം വാർഷികം ആഘോഷിക്കുകയാണ്. ഒക്ടോബർ ഒന്നിന് വൈകീട്ട് 6 ന് ടൗൺഹാളിൽ സംബീതപരിപാടിയോടെയാണ് ആഘോഷമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പൊതുപരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ, പി.വി. ഗംഗാധരൻ, ജി. നാരായൺകുട്ടി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 'ഗ്രാൻഡ് മ്യൂസിക്കൽ ഈവ്' അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഭാരവാഹികായ അഡ്വ. ടി.എം വേലായുധൻ, ഇ. അനേഷ്‌കുമാർ, കെ.പി ഖാലിദ്, ഫ്രാൻസിസ് ജോർജ് ഡിസൂസ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |