പയ്യന്നൂർ: ഈ വർഷം നവരാത്രി പൂജ വയ്‌പ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അവ്യക്തത ദൂരീകരണത്തിനായി ശ്രീരാഘവപുരം സഭാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്വൽ സദസ്സ് ചേർന്നു. ആചാരത്തെയും ശാസ്ത്രത്തെയും സമന്വയിപ്പിച്ചു കൊണ്ടു പോകേണ്ടതിന്റെയും വ്യാഖ്യാന ഭേദങ്ങൾ പൊതുസമൂഹത്തെ ബാധിക്കാത്ത വിധം
ഏകീകൃതമായ പഞ്ചാംഗം തയ്യാറാക്കേണ്ടതിന്റേയും ആവശ്യകത വിദ്വത്സദസ്സ് അംഗീകരിച്ചു.
ഇതിനായി പ്രതിവർഷം ഡിസംബർ മാസത്തിൽ ശ്രീരാഘവപുരത്ത് പണ്ഡിതസമ്മേളനം നടത്താൻ ധാരണയായി. അഷ്ടമി പകലുള്ള ദിവസം കണക്കാക്കി ഒക്ടോബർ മൂന്നിനു ഗ്രന്ഥം വയ്ക്കാൻ തീരുമാനിച്ചു. നടുവിൽ മഠം അച്യുതാനന്ദഭാരതി സ്വാമി അദ്ധ്യക്ഷത വഹിച്ചു. കൈമുക്ക് ശ്രീധരൻ നമ്പൂതിരി, ഡോ: ബാലകൃഷ്ണ വാര്യർ, വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട്, കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ചെത്തല്ലൂർ വിജയകുമാർ, ജഗദീഷ് പൊതുവാൾ തുടങ്ങിയവർ സംബന്ധിച്ചു. സഭായോഗം വേദ വിദ്യാ പ്രതിഷ്ഠാനം ഡയറക്ടർ ഡോ. ഇ.എൻ. ഈശ്വരൻ സ്വാഗതവും ഉപാദ്ധ്യക്ഷൻ പെരികമന ഈശ്വരവാദ്ധ്യാൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |