ബെംഗളുരു: ട്വന്റി-20 ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ടീം ഇന്ത്യയ്ക്ക് വീണ്ടും വലിയ തിരിച്ചടി. പുറംവേദന അലട്ടുന്ന പ്രധാന പേസർ ജസ്പ്രീത് ബുംറയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. താരത്തിന്റെ പുറത്ത് പരിക്കുകൾ ഗുരുതരമാണെന്നും ആറ് മാസത്തോളം വിശ്രമം ആവശ്യമാണെന്നും അതിനാൽ അടുത്ത മാസം ഓസ്ട്രേലിയയിൽ തുടങ്ങുന്ന ലോകകപ്പ് ബുംറയ്ക്ക് നഷ്ടമായേക്കുമെന്നും ബി.സി.സി.ഐയിലെ ഒരു ഉന്നതൻ വെളിപ്പെടുത്തിയതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. പരിക്കിനെ തുടർന്ന് ബുംറയ്ക്ക് ഏഷ്യാകപ്പിലും കളിക്കാനായിരുന്നില്ല. വിശ്രമത്തിലായിരുന്ന ബുംറ ഓസ്ട്രേലിയക്കെതിരയ അവസാനത്തെ രണ്ട് ട്വന്റി- മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായി തിരുവനന്തപുരത്ത് നടന്ന ആദ്യ ട്വന്റി-20യിൽ അദ്ദേഹം കളിച്ചിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് ഗുവാഹത്തിയിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം മത്സരത്തിന് പോയ ടീമിൽ ബുംറയില്ലെന്നാണ് വിവരം.ബുംറയ്ക്ക് പകരം സ്റ്റാൻഡ് ബൈ ലിസ്റ്റിൽ ഉള്ള മുഹമ്മദ് ഷമിയോ, ദീപക്ക് ചഹറൊ ലോകകപ്പിനുള്ള പ്രധാന ടീമിൽ ഇടം നേടിയേക്കും. നേരത്തേ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും കാൽമുട്ടിലെ പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |