SignIn
Kerala Kaumudi Online
Thursday, 25 April 2024 2.19 PM IST

തിരുവമ്പാടിയിൽ നിന്ന് ഓസ്കാറിന്റെ തിരുമുറ്റത്ത്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി ചിത്രമായി ചെല്ലോ ഷോ മത്സരിക്കുമ്പോൾ മലയാളിയായ ടിയ രോഹിൻ സെബാസ്റ്റ്യൻ അഭിമാന നേട്ടത്തിൽ

mm

ടിയ രോഹിൻ സെബാസ്റ്റ്യൻ

തേൻമാവിൻ കൊമ്പത്ത് സിനിമ ഇറങ്ങുമ്പോൾ ടിയ സെബാസ്റ്റ്യൻ സ്കൂളിൽ പഠിക്കുന്നു. മാണിക്യനെയും കാർത്തുമ്പിയെയും സ്ക്രീനിൽ കണ്ട് ആസ്വദിക്കുന്നതാണ് അടുത്ത സീൻ. ഇത്തവണത്തെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഗുജറാത്തി സിനിമ ചെല്ലോ ഷോ മത്സരിക്കുമ്പോൾ അതിൽ അഭിമാനം കൊള്ളുന്നൊരു കോഴിക്കോട് തിരുവമ്പാടിക്കാരിയുണ്ട്. സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ ലീലമീലയെ അവതരിപ്പിച്ച താരത്തിന്റെ പേര് ടിയ രോഹിൻ സെബാസ്റ്റ്യൻ എന്ന് വായിക്കാം. തേൻമാവിൻ കൊമ്പത്തിലെ കാർത്തുമ്പിയെപോലെ ലീലമീലയും നാടോടി നർത്തകി എന്നതാണ് കഥയിലെ ട്വിസ്റ്റ്. ശേഷം കഥ ടിയ പറയുന്നത് കേൾക്കാം.
ചെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ) എന്നാണ് അർത്ഥം .പതിനാറുവർഷമായി തിയേറ്റർ രംഗത്തുണ്ട്. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചും വെബ് സിരീസ് ചെയ്തും ഒാഡിഷനിൽ പങ്കെടുത്തും മുംബയിൽ സ്ഥിര താമസം.ആറുഭാഷകൾ സംസാരിക്കും.  അതിൽ ഗുജറാത്തി ഇല്ലായിരുന്നു.ഉൾഗ്രാമങ്ങളിലെ കടുംകട്ടി ഭാഷയാണ് സിനിമയിൽ.ഭാഷ പഠിക്കാൻ വലിയ കഠിനാദ്ധ്വാനം വേണ്ടി വന്നു. സിങ്ക് സൗണ്ടായിരുന്നു. അതിനാൽ ഒാരോ കാര്യങ്ങളും ശ്രദ്ധിച്ചുവേണം അഭിനയിക്കാൻ.ആദ്യമായാണ് ഗുജറാത്തി സിനിമയിൽ അഭിനയിക്കുന്നത്. ഒാഡിഷനിലൂടെയാണ് ചെല്ലോ ഷോയുടെ ഭാഗമാവുന്നത്.2019ൽ ഗുജറാത്തിലായിരുന്നു ചിത്രീകരണം.


ഇന്ത്യയിൽനിന്ന് ഏക എൻട്രി
ഏറ്റവും വലിയ അംഗീകാരമാണ് ഇപ്പോൾ ലഭിക്കുന്നത്. ചെല്ലോ ഷോ ഓസ്കാർ മത്സരത്തിൽ ഇടംപിടിച്ചതിൽ ഏറെ സന്തോഷം. ലോകത്തുനിന്നാകെ 15 സിനിമകളാണ് തിരഞ്ഞെടുത്തത്. അപ്പോൾ ഇന്ത്യാ മഹാരാജ്യത്തുനിന്ന് തിരഞ്ഞെടുത്ത ഏക  സിനിമയിൽ ഞാനുണ്ട്. എനിക്ക് അത് മതി. ന‌ടി എന്ന നിലയിൽ ലഭിക്കുന്ന സംതൃപ്തി വലുതാണ്. ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് ചെല്ലോ ഷോയുടെ ഭാഗമാവുന്നത്. ഭാഷയറിയില്ലെങ്കിലും അഭിനയിക്കുമായിരുന്നു. ഒക്ടോബർ 14ന് ഗുജറാത്തിൽ റിലീസ് ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലും റിലീസുണ്ട്. ആമസോൺ പ്രൈമിൽ മോഡേൺ ലവ് മുംബെയ് എന്ന ഹിന്ദി വെബ് സീരിസ് കണ്ടവർക്ക് എന്നെ പരിചയമുണ്ടാവും .ഡബ്ബിംഗ് ആർട്ടിസ്റ്റായും റേഡിയോ ജോക്കിയായും മനോഹരമായ യാത്ര തന്നെ നടത്തി.


സൂപ്പർ ടേക്ക്
സിനിമയോട് അടങ്ങാത്ത സ്നേഹമുള്ള ഒൻപതുകാരനാണ് സമയ്. ആ ഗ്രാമത്തിലെ ബൻജാര നർത്തകിയാണ് ലീലമീല. ഞാൻ നൃത്തം പഠിച്ചതാണ്. എന്നാൽ ശീലിച്ച ചുവടുകളോ ചലനങ്ങളോ വേണ്ടിവന്നില്ല.ലീലമീലയുടെ ദുപ്പട്ടയുടെ നിറം മാത്രമല്ല, അവളിലൂടെ കലയും കാഴ്ചയും കാണുന്ന സമയ്.കൊട്ടക ഓപ്പറേറ്റർക്ക് ചോറ്റ് പാത്രത്തിലെ ഭക്ഷണം നൽകി സമയ് സിനിമ കാണുന്നു. സമയ്‌യുടെ കഥയാണ് ചെല്ലോ ഷോ. ഭവിൻ രബാരിയാണ് സമയ് യെ അവതരിപ്പിക്കുന്നത്. സംവിധായകൻ പാൻ നളിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു വേൾഡ് പ്രീമിയർ.നീളമുള്ള ഡയലോഗ് മനഃപ്പാഠം പഠിച്ചു പറയുന്നതു കണ്ട് മുംബയിൽ താമസിക്കുന്ന ഗുജറാത്തി പെൺകുട്ടി എന്നു കരുതി സൂപ്പർ ടേക്ക് എന്നു അഭിനന്ദിച്ചു ശബ്ദലേഖകൻ ഹരികുമാർ മാധവൻ നായർ. ചെല്ലോ ഷോയിലെ മറ്റൊരു മലയാളി .


സാധാരണ  നായികയല്ല
നായിക സങ്കല്പത്തിലെ രൂപമല്ല എന്റേത്. തടി കുറയ്ക്കണമെന്ന ഉപദേശം കേട്ടു. പലരും പറയുന്നത് നായികയാവാൻ വെളുത്തിരിക്കണംമെലിഞ്ഞിരിക്കണമെന്നാണ്. ശരീരം വെളുക്കാനാണ് എല്ലാവരുടെയും ശ്രമം. വിചാരിക്കുന്ന രൂപമല്ല ഒട്ടുമിക്ക താരങ്ങളുടേതും. എന്നാൽ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൂടെ അവരെ ഇഷ്ടപ്പെടുന്നു. വ്യത്യസ്തമായി ഇരിക്കുന്നതാണ് സൗന്ദര്യം. എന്നെ കാണാൻ നല്ല ഭംഗിയുള്ളതിനാലാണ് അവസരങ്ങൾ ലഭിക്കുന്നത്. എന്റെ സൗന്ദര്യം വേറിട്ടതു തന്നെ.കഴിവാണ് പ്രധാനം. അതു പാകപ്പെടുത്തികൊണ്ടേയിരിക്കണം . ഞാൻ വലിയ മോഹൻലാൽ ആരാധികയാണ്. വാനപ്രസ്ഥം കണ്ടാണ് കഥകളി പഠിക്കുന്നത്.


തലക്കുറി വഴി  തല്ലുമാല
പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തലക്കുറി ആണ് ആദ്യ സിനിമ. എന്നാൽ തല്ലുമാല ആണ് ആദ്യ സിനിമയായി റിലീസായത്. ടൊവിനോയുടെ സഹോദരി വേഷം.2019ൽ തലക്കുറിയുടെ ലൊക്കേഷനിൽ അഭിനയം കണ്ടവരാണ് 2022 ൽ തല്ലുമാലയിലേക്ക് വിളിച്ചത്. രണ്ടിടത്തുനിന്ന് ഒരേ കഥാപാത്രത്തിനായി വിളി വന്നു.സംവിധായകൻ ഖാലിദ് റഹ്മാന് നന്ദി. അടിപൊളി ടീമിന്റെ ഭാഗമായതിൽ ഒരുപാട് സന്തോഷം. മലയാളത്തിൽ ത്രില്ലർ ചിത്രങ്ങളാണ്ഇഷ്ടം. അച്ഛൻ സെബാസ്റ്റ്യൻ ജോസഫ് പ്ളാന്തോട്ടത്തിൽ ബാങ്കിംഗ് മേഖലയിലായിരുന്നു. നോർത്ത് ഇന്ത്യയിലായിരുന്നു വിദ്യാഭ്യാസം .നാട്ടിൽ താമസിക്കുന്നവർ സംസാരിക്കുന്നതുപോലെ മലയാളം പറയാൻ കഴിയുന്നു. അമ്മ ഷീല സെബാസ്റ്റ്യൻ ഭരതനാട്യം പഠിച്ചതാണ്. ചേച്ചി ടാനിയ ചിത്രകാരി കൂടിയാണ്.
ബോളിവുഡിൽ സംവിധായകനും ഛായാഗ്രാഹകനുമാണ് ഭർത്താവ് രോഹിൻ രവീന്ദ്രൻ നായർ. ഡൽഹി സർവകലാശാലയിൽ ഒരേ ബാച്ചിൽ പഠിച്ചവരാണ് രോഹിനും ടിയയും.രോഹിൻ സംവിധാനം ചെയ്ത ദ ബൂത്ത് എന്ന ഹ്രസ്വചിത്രത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചർ ചിത്രം അടുത്തവർഷം ആരംഭിക്കും. ബോളിവുഡ് താരം ആദിത്യ റോയ് കപൂറിന്റെ ചിത്രത്തിലേക്കാണ് ഇനി ടിയയുടെ യാത്ര. കാത്തിരിക്കുന്നത് സുപ്രധാന വേഷം. നാഗേഷ് കുക്കുനൂറിന്റെ വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്. തിരക്ക് കഴിഞ്ഞിട്ട് തിരുവമ്പാടിക്ക് വരാനുള്ള ഒരുക്കത്തിലാണ് ടിയ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.