മൂന്നു പതിറ്റാണ്ട് മുമ്പുവരെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും മുഹറാഘോഷങ്ങൾ വിപുലമായി നടന്നിരുന്നു. മുഹറമാസം ഒന്നാം തീയതി മുതൽ മേട്ടുക്കട, തൈക്കാട്, പാളയം എന്നീ സ്ഥലങ്ങളിൽ പന്തൽകെട്ടി അലങ്കരിച്ച് ''പഞ്ച"" പ്രതിഷ്ഠിച്ച് പത്തുദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനകൾ നടത്തുമായിരുന്നു. കടുവകളിയും പുലിക്കളിയും ഒരു പ്രധാന ആകർഷണമായിരുന്നു. ഇൗ കാലയളവിൽ പുലികൾ നഗരപ്രദേശങ്ങളിൽ കളി നടത്തി ആഘോഷിക്കുമായിരുന്നു. ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം പാളയം പഞ്ചാപ്പുരയാണ്. അങ്ങനെയാണ് ഈ ജംഗ്ഷന് പഞ്ചാപ്പുര ജംഗ്ഷൻ എന്ന് പേര് ലഭിച്ചത്. മുഹറം ഒമ്പതാം തീയതി സന്ധ്യയ്ക്ക് തൈക്കാട് മൈതാനത്ത് തീകുണ്ഡംകൂട്ടി തീക്കനലുകൾ നിറച്ച് അതിൽ വൃതം അനുഷ്ഠിച്ച ഭക്തന്മാർ തീയിൽ കളിക്കുമായിരുന്നു. തീകുണ്ഡത്തിൽ ചാടി, കൈ കൊണ്ടും തീ കനലുകൾ വാരി ശരീരത്തിൽ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒാടി ജനക്കൂട്ടത്തെ വിസ്മയിപ്പിക്കുമായിരുന്നു. മുഹറം പത്താം തീയതിയാണ് നഗരപ്രദക്ഷിണം. പൊലീസിന്റെയും കുതിര പൊലീസിന്റെയും അകമ്പടിയോടെ ''പഞ്ച"" വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പാളയം പഞ്ചാപ്പുരയുടെ മുന്നിൽനിന്നും ആരംഭിച്ച് മെയിൻ റോഡിലൂടെ കരമന ആറ്റിൽ ' കർബല"യിൽ പഞ്ചയെ ആറാടിപ്പിക്കുന്നതോടുകൂടി അവസാനിക്കും.പാളയത്ത് റോഡിന് കുറുകെ പന്തൽ കെട്ടി അലങ്കരിച്ച് പത്തുദിവസവും ഭക്തജനങ്ങളുടെ തിരക്കായിരിക്കും. അപ്രകാരം പാളയം പഞ്ചപ്പുര ജംഗ്ഷനിൽ ഏഴ് പതിറ്റാണ്ട് മുൻപ് ചിത്രീകരിച്ച ഒരു അപൂർവ്വ ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്..
(ചരിത്രാന്വേഷകനായ
ലേഖകന്റെ ഫോൺ: 8547125227
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |