SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.28 AM IST

സിന്ദൂരമണിഞ്ഞമൗനം

mm

ആലസ്യമായ് സിന്ദൂരമണിഞ്ഞൊരു സന്ധ്യേ

സിന്ദൂര കുറിയാൽ ഋതുമതിയായ് മാറിയപ്പോൾ

പൊന്നഴകിൻ പൂമേനി മൗനമായ് മൂളിയതെന്തേ?

മഴവില്ലുതന്നൊരു വർണ്ണമാലയും കോർത്ത്

പീലികളാൽ വർണ്ണചായവും പൂശി

മൗനാനുരാഗത്താൽ താലിയും ചാർത്തി

തിലകമായ് വന്നു പൊന്നമ്പിളി പൊട്ടുകുത്തി

എന്നെ പോൽ നീയും സ്വപ്നം കണ്ടീജന്മം

നീട്ടിയ വീഥികളാൽ യാത തുടർന്നീടുന്നു

ദൂരെ ചക്രവാളത്തിൻ മതിൽ കെട്ടുകൾ ഭേദിച്ച്

ദിക്കറിയാതെ ഒഴുകി പാഞ്ഞീടുന്നു

കാണാമറയത്തിരിക്കുമെൻ കളിത്തോഴനെ

കുപ്പിവള കിലുക്കത്താൽ പാടി ഉണർത്തീടാൻ

ഒരു നുള്ളു സിന്ദൂരം എൻ കവിളിൽ ചാർത്തുവാൻ

ഈനിലാവെളിച്ചത്തിൽ മൗനമായ് വൃഥാ കൊതിച്ചുപോയി

നഷ്ട കിനാക്കളാൽ ചിന്തകളും പ്രതീക്ഷകളും

അസ്തമിച്ചോരു രാത്രി വീണ്ടും പോയിടുന്നു

ഉമ്മറത്തിണ്ണയിൽ ആയിരം ഓർമകൾ നെയ്തുകൂട്ടി

ഏകയായ് ഞാനും എൻ ഓർമകളും എരിഞ്ഞടങ്ങി

ഇന്നെൻ മോഹങ്ങൾ പാടെ മരിച്ചു

രാത്രി പകലിനോട് യാത്രയും ചൊല്ലിടുന്നു

വിരഹ ദുഖത്താൽ നിലാവ് താനേ മറഞ്ഞു

വീണ്ടും നാളത്തെ സന്ധ്യക്കായ് കാത്തിരിക്കാം

(കവിയുടെ

ഫോൺ - 9746224761)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ART, ART NEWS, SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.