പാലാ: പാലാ നഗരസഭയിലെ ആരോഗ്യ മേഖലയിൽ വിനിയോഗിക്കാൻ ഒരു കോടി 69 ലക്ഷം രൂപാ കേന്ദ്ര സഹായം. ഇതിന്റെ ആദ്യഗഡുവായി 82 ലക്ഷം രൂപാ നഗരസഭയിൽ എത്തിക്കഴിഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖലയിൽ വിനിയോഗിക്കാനുള്ള തുകയാണിത്. ഇതിനായി പാലാ നഗരസഭയിൽ വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കരയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.
നഗരസഭയിലെ പരുമലക്കുന്ന് ഡേവീസ് നഗറിലുള്ള നഗരസഭയുടെ കെട്ടിടം ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ആക്കുക എന്നതാണ് പ്രധാന തീരുമാനം. ഈ സെന്ററിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങും.
ജീവിത ശൈലി രോഗനിർണയത്തിനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ മദർ ആന്റ് ചൈൽഡ് ഹെൽത്ത്, ഗർഭിണികൾക്കുള്ള പ്രാഥമിക ചികിത്സകൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും സെന്ററിലൂടെ ലക്ഷ്യമിടുന്നു. പരുമലക്കുന്നിലെ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിനൊപ്പം ജനസാന്ദ്രത കൂടിയ മേഖലയിൽ മറ്റൊരു ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററും ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |