SignIn
Kerala Kaumudi Online
Thursday, 25 April 2024 5.28 AM IST

@ 50 പദ്ധതികൾ വെള്ളമുണ്ടയിൽ ജുനൈദ് മാജിക്‌

news
ജുനൈദ്

@ ജനപ്രിയ ജനപ്രതിനിധി

- പ്രദീപ് മാനന്തവാടി


ജനപ്രതിനിധികൾ ഏറെയുണ്ട്. പക്ഷേ ജനങ്ങളിലൊരാളായി അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ എത്ര പേരുണ്ട്. ജില്ലാ പഞ്ചായത്തിൽ വെളളമുണ്ട ഡിവിഷനിൽ നിന്ന് വിജയിച്ച ജുനൈദ് കൈപ്പാണി എന്ന മുപ്പത്തിനാലുകാരൻ അതാണ്. ഇൗ ജനപ്രതിനിധി ജനങ്ങൾക്കൊപ്പമാണ്. ഡിവിഷനിലെ പ്രശ്നങ്ങളിൽ കുറിപ്പ് തയ്യാറാക്കി നടപ്പിലാക്കേണ്ട കാര്യങ്ങൾ ഒാരോന്നായി ചെയ്ത് കാണിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലും ഉത്തരവാദിത്വം ഏറെ വലുതാണ്. അവിടെയും ജുനൈദ് തിളങ്ങുകയാണ്. കേരളത്തിലെ ജില്ലാപഞ്ചായത്തിൽ ഇത്രമാത്രം ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ഒരു ജനപ്രതിനിധി വേറെയില്ല. വരും കാലത്തേക്കുള്ള വികസന നയത്തിന്റെ പണിപ്പുരയിലാണ് ഇൗ ചെറുപ്പക്കാരൻ. ജില്ലയിലെ തലമുതിർന്ന രാഷ്ടീയ നേതാക്കൾ പോലും ജുനൈദിന്റെ മുന്നേറ്റം ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ചിരിച്ച് കൊണ്ട് തികച്ചും വിനയത്തോടെയാണ് ഇൗ ചെറുപ്പക്കാരൻ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നത്. അതാണ് വിജയ രഹസ്യവും.

- എൻ.എ. സതീഷ്

വികസന കാര്യത്തിലും പൊതുപ്രവർത്തന രംഗത്തും വ്യത്യസ്തവും നവീനവുമായ ശൈലിയും സമീപനവും കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും വെള്ളമുണ്ട ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണിയുടെ ജനകീയ ഇടപെടൽ രാജ്യത്തെ പ്രാദേശിക ഭരണ സംവിധാനത്തിൽ ശ്രദ്ധേയ മാതൃകയാവുകയാണ്. ജനപ്രതിനിധിയെന്ന നിലയിൽ നാടിന്റെ ക്ഷേമത്തിനായി ജുനൈദ് കൈപ്പാണി നടപ്പിലാക്കുന്ന തനതും വേറിട്ടതുമായ അമ്പതിലധികം പദ്ധതികൾ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.പഞ്ചായത്ത് ടോക്ക് സീരീസ് ദേശീയ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും പ്രമുഖ ഇംഗ്ലീഷ് ജേണലുകളിലും ഇടം പിടിച്ച പഞ്ചായത്ത് ടോക്ക് സീരീസാണ് ജുനൈദ് കൈപ്പാണിയുടെ ഏറെ ശ്രദ്ധേയമായ മുന്നേറ്റം.അധികാര വികേന്ദ്രീകരണത്തെയും പ്രാദേശിക ഭരണ നിർവഹണത്തിന്റെ കേരളീയ അനുഭവങ്ങളിലൂടെ പുതിയ കാലവുമായി ചേർത്തു നിർത്തി സമഗ്രമായി മനസിലാക്കാൻ കഴിയുന്ന

@ ജുനൈദിന്റെ യൂ ട്യൂബ് വീഡിയോ  സീരീസാണ് പഞ്ചായത്ത് ടോക്.

വികസന മധുര സംഗമം ഉദ്ഘാടനത്തിന് 'ന്യൂ ജെൻ  സ്‌റ്റൈൽ' സ്വീകരിച്ച് ഡിവിഷനിൽ നടത്തുന്ന വികസന മധുര സംഗമങ്ങളാണ് മറ്റൊരു പ്രത്യേകത. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ ഗുണഭോക്താക്കൾ അതാത് പ്രദേശത്ത് ഒത്തുചേർന്ന് മധുരം പങ്കിട്ട്  ആഘോഷിക്കുന്ന പൂർത്തിയായ പദ്ധതികളുടെ  സമർപ്പണ ചടങ്ങാണ് 'വികസന മധുര സംഗമം'. കേവല ഉദ്ഘാടന പരിപാടിക്കപ്പുറത്ത് ജനങ്ങളുടെ വികസനത്തെ സംബന്ധിച്ചുള്ള ആശയ  സ്വരൂപണം കൂടി ഉദ്ദേശിച്ചുകൊണ്ടുളള  കൂട്ടായ്മയാണ് 'വികസന മധുര സംഗമം'.

@ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട്  (എൽ.ഐ.പി.പി)
ജുനൈദ് കൈപ്പാണി ഡിവിഷനിൽ വിജയകരമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിശീലന പരിപാടിയായ എൽ.ഐ.പി.പി. (ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ പ്രാക്ടീസസ്) മാതൃകാ വിദ്യാഭ്യാസ പദ്ധതിയാണ്. ഒമ്പതാം തരം മുതൽ ഡിഗ്രി ഒന്നാം വർഷം വരെ മിടുക്കരായ വിദ്യാർത്ഥികൾക്കാണ് 10 മാസം നീളുന്ന സൗജന്യ പരിശീലനം നൽകുന്നത്. മൈക്രോ ബാച്ചുകളായി തിരിച്ചാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, എഴുത്ത്, സംഘാടനം, പൊതുപ്രവർത്തനം എന്നിവയിൽ വിദഗ്ദ്ധർ പരിശീലനം നൽകും.

@ഗോത്ര ക്ഷേമം
ഗോത്രാഭിവൃദ്ധി ലക്ഷ്യമാക്കി ഊര് സമ്പർക്ക പരിപാടിയാണ് 'ഗോത്ര ക്ഷേമം'.
സർക്കാരുകൾ ആദിവാസികൾക്കായി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണ ഫലങ്ങൾ യഥാർത്ഥ ഗുണഭോക്താക്കൾക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുക, ആദിവാസി വികസന ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക, ഗോത്ര ജനതയെ അവരുടെ അവകാശങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി വികസന പദ്ധതികളിൽ പങ്കാളികളാക്കുക, ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടുക, സർക്കാർ, സർക്കാരിതര സംഘടനകളുടെ ക്ഷേമ പരിപാടികൾ കൃത്യമായി ആദിവാസി വിഭാഗങ്ങളിൽ എത്തിക്കുക, ലഹരി വിമുക്ത കോളനികളായി മാറ്റുന്നതിന്
ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുക, ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൃത്യമായ ഇടപെടലുകൾ നടത്തുക, വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി വളരെ പിന്നാക്കം നിൽക്കുന്നവരെ അവരുടെ മുന്നിൽ എത്തിച്ച് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുക, പഠന പിന്നാക്കാവസ്ഥ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയുള്ള ബഹുമുഖ പദ്ധതിയാണ് ഗോത്ര ക്ഷേമം.

@ ഹാപ്പിനെസ് വോയിസ്
വെള്ളമുണ്ട ഡിവിഷനിലെ പൗരന്മാരുടെ സന്തോഷം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാനസികാരോഗ്യ പരിപാടിയാണ് 'ഹാപ്പിനസ് വോയിസ് ' സന്തോഷ സ്വരം. വിദഗ്ദ്ധ മനഃശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും സഹായത്തോടെയാണ് പരിപാടി ഡിവിഷനിൽ നടപ്പിലാക്കുന്നത്. 2022 ലെ ലോക സന്തോഷ ദിനത്തിൽ ആരംഭിച്ച പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

@വികസന സഭ
വെള്ളമുണ്ട ഡിവിഷന്റെ സമഗ്രവും സമ്പൂർണവുമായ വികസനത്തിനായി പൊതുജനാഭിപ്രായവും പങ്കാളിത്തവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഡിവിഷൻ പരിധിയിലെ വിവിധ മേഖലയിൽ ഉള്ളവരുടെ കൂട്ടായ്മയാണ് 'വികസനസഭ'. സമൂഹത്തിന്റെ വിവിധ മേഖലകളിലെ ആളുകളുടെ സേവനം നാടിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തുക അവരിൽ നിന്ന് ഉയർന്നുവരുന്ന ആശയങ്ങൾ ക്രോഡീകരിക്കുക, ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുക, വികസനത്തിന്റെ സുസ്ഥിരതയെക്കുറിച്ച് ഉയർന്നുവരുന്ന ധാരണകൾ ഡിവിഷനിലെ നവ നിർമിതിക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുക, വികസന സഭയിൽ ഉയർന്നുവരുന്ന ആശയങ്ങൾ പ്രാദേശികമായി നടപ്പിലാക്കുവാൻ മുൻകൈയെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് വികസന സഭ മുന്നോട്ട് വെക്കുന്നത്.

@ഞങ്ങളും ഹീറോയാകും
പൊതു പരീക്ഷാർത്ഥികൾക്കുള്ള പ്രത്യേക കരുതൽ പരിപാടിയാണ് 'ഞങ്ങളും ഹീറോയാകും'
'നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം'എന്ന സന്ദേശം മുൻനിർത്തിയുള്ള പരിപാടി. പരീക്ഷയ്ക്കുവേണ്ടി പരിശ്രമിക്കുവാനും ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക, മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാൻ സന്നദ്ധമാക്കുക എന്നിവയാണ് 'ഞങ്ങളും ഹീറോയാകും' പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

@ക്ഷണം ഭക്ഷണം
വെള്ളമുണ്ട ഡിവിഷനിൽ നടപ്പിലാക്കുന്ന 'വിശപ്പ് രഹിത ഡിവിഷൻ' പരിപാടിയാണ് 'ക്ഷണം ഭക്ഷണം'.
ഡിവിഷൻ പരിധിയിൽ അന്നം മുടങ്ങുന്നവർക്കു വേണ്ടിയുള്ള പ്രത്യേക കരുതൽ പദ്ധതിയാണ് 'ക്ഷണം ഭക്ഷണം'

@ഡിവിഷൻ വെൽഫയർ ഡെസ്‌ക്
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും മുൻ നിർത്തി ആരംഭിച്ച സംവിധാനമാണ് ഡിവിഷൻ വെൽഫയർ ഡെസ്‌ക് ( ഡി.ഡബ്ലു ഡി).
ഡിവിഷനിലെ ജനങ്ങളുടെ പരാതി പരിഹാര നടപടികൾക്ക് ഏകീകൃത സംവിധാനമാണ്
ഡി.ഡബ്ലു.ഡി കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെയും ഹെൽപ്പ് ലൈൻ നമ്പറിലൂടെയും പൊതുജനങ്ങൾക്ക് വിഷയങ്ങൾ സമർപ്പിക്കാവുന്ന രൂപത്തിലാണ് ഡിവിഷൻ വെൽഫയർ ഡെസ്‌ക് ക്രമീകരിച്ചിരിക്കുന്നത്.

@ഗ്രാമാദരം
ഡിവിഷൻ പരിധിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവരെ മെമ്പറുടെ നേതൃത്വത്തിൽ ആദരിക്കുന്ന പരിപാടിയാണ് 'ഗ്രാമാദരം'. പ്രതിഭകൾക്ക് ഡിവിഷൻ മെമ്പറുടെ ഒഫീഷ്യൽ അംഗീകാര പത്രം നേരിട്ട് കൈമാറുകയും അനുമോദനം വ്യക്തിപരമായോ വേദിയിൽ വെച്ചോ അറിയിക്കുകയും ചെയ്ത് പൗരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് 'ഗ്രാമാദരം' കൊണ്ട് ഉദ്ദേശിക്കുന്നത്.

@ ക്ഷേമം സുതാര്യമാവട്ടെ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളിൽ നിരീക്ഷകരായി
പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്ന പ്രത്യേക സിറ്റിസൺ ക്യാൻവാസിംഗ് പരിപാടിയാണ് ''ക്ഷേമം സുതാര്യമാവട്ടെ'' എന്നത്. ഭരണകാര്യങ്ങൾ എങ്ങനെയാണെന്നറിയാൻ പൗരന്മാർക്ക്
നേരിട്ടവസരമൊരുക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ജുനൈദിന്റെ ഈ വേറിട്ട ആശയം ഇതിനകം ചർച്ചയായിരിക്കുകയാണ്.

@പ്രവാസി കെയർ
അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന വെള്ളമുണ്ടക്കാരുടെ
ക്ഷേമം മുൻ നിർത്തിയുള്ള പ്രത്യേക പരിപാടിയാണ് ''പ്രവാസി കെയർ''. നാടുമായി ബന്ധപ്പെട്ട
പ്രവാസികളുടെ വിഷയങ്ങൾ, പ്രയാസങ്ങൾ, സംശയങ്ങൾ പങ്കുവെക്കാനും പരിഹാരം കാണാനും
വികസന കാര്യങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഡിവിഷൻ തല പ്രവാസി കെയർ സംവിധാനം ഡിജിറ്റൽ പ്ലാറ്റ് ഫോറത്തിൽ സജീവമാണ്.

@ ജോബ് ബാങ്ക്
ഡിവിഷൻ പരിധിയിലെ അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരെ ജോലി കണ്ടത്തുവാൻ സഹായിക്കുന്ന പദ്ധതിയാണ് ' 'ജോബ് ബാങ്ക് '. യുവാക്കൾക്ക് സ്വദേശത്തും വിദേശത്തും മികച്ച സ്ഥാപനങ്ങളിൽ ആകർഷകമായ ശമ്പളത്തോടെ ജോലി കണ്ടെത്തുവാൻ ജോബ് ബാങ്ക് സൗകര്യമൊരുക്കുന്നു.

@ സർഗാത്മകതക്കൊരിടം
ഡിവിഷൻ പരിധിയിലെ കലാകാരൻമാരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ്. വെളിച്ചം കാണാത്ത പ്രസിദ്ധീകരണ യോഗ്യമായ കലാ സൃഷ്ടികൾ പ്രകാശനം ചെയ്ത് പുറം ലോകത്തെ അറിയിക്കാൻ സഹായിക്കുന്ന സംവിധാനമാണ് 'സർഗാത്മകതക്കൊരിടം'.

ഡിവിഷൻ കേന്ദ്രീകൃത 

@ ഓഫീസ് സംവിധാനം
ജില്ലാ പഞ്ചായത്ത് ഡിവിഷൻ തല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തേതും നിലവിൽ ഏകവുമായ കേന്ദ്രീകൃത ഓഫീസ് സംവിധാനമാണ് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ ഓഫീസ്. ജനങ്ങളുടെ പരാതിയും പരിഭവവും നേരിട്ട് ജില്ലാ പഞ്ചായത്ത് പ്രതിനിധിയെ അറിയിക്കാനും ത്രിതല സംവിധാനത്തിലെ അപെക്‌സ് ബോഡിയിൽ ഏതൊക്കെ വികസന കാര്യങ്ങളാണ് നടക്കുന്നതെന്നു സാധാരണകാരനും മനസ്സിലാക്കാൻ സാധിക്കുന്ന രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന ഹെൽപ്പ് ഡെസ്‌ക് സൗകര്യമാണ് ഓഫീസിൽ ലഭിക്കുന്നത്. കൂടാതെ ഡെവലപ്‌മെന്റ് കൗൺസിലിംഗ് സെഷൻ സൗകര്യവും പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്.

@ പഞ്ചായത്ത് രാജ്  റഫറൻസ് ലൈബ്രറി
പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതുജനങ്ങൾക്കും പുതിയ ജനപ്രതിനിധികൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരം ജുനൈദ് കൈപ്പാണിയുടെ കൈവശം നിലവിലുണ്ട്. റഫറൻസ് ലൈബ്രറി സൗകര്യവും ഓഫീസുകളിൽ ആവശ്യക്കാർക്കായി ക്രമീകരിച്ചിരിക്കുന്നു.

@ ചെയർമാൻ കെയർ ലഞ്ച്
വിവിധ ആവശ്യങ്ങൾക്കായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന നൂറുകണക്കിന് സാധാരണക്കാർ എത്തുന്ന ജില്ലാ ഭരണ കാര്യാലയമാണ് കൽപ്പറ്റ സിവിൽ സ്റ്റേഷൻ.
സിവിൽ സ്റ്റേഷനിൽ എത്തുന്നവരിൽ ഭക്ഷണത്തിന് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സൗജന്യ ഉച്ച ഭക്ഷണ കൂപ്പൺ നൽകി സഹായിക്കുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കുള്ള ജുനൈദ് കൈപ്പാണിയുടെ പ്രത്യേക കരുതൽ പരിപാടിയാണ് 'ചെയർമാൻ കെയർ ലഞ്ച് '. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഓഫീസിൽ നിന്ന് കൂപ്പൺ വാങ്ങി ആവശ്യക്കാർക്ക് ഒരു നേരത്തെ വിശപ്പടക്കാം.

@ ബാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ
10 മുതൽ18 വയസു വരെയുള്ള കുട്ടികളുടെ നേതൃത്വ ഗുണം പരിപോഷിപ്പിക്കാനും ജനാധിപത്യ സംവിധാനത്തെയും പ്രാദേശിക സർക്കാരിനെയും സംബന്ധിച്ച് അവബോധം ഉണ്ടാകുവാനും വേണ്ടിയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷൻ തലത്തിലുള്ള കുട്ടികളുടെ സംവിധാനമാണ് ബാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ. രാജ്യത്തെ ഏക ബാല ജില്ലാ പഞ്ചായത്ത് ഡിവിഷനാണിത്.
വെള്ളമുണ്ട ഡിവിഷനിലെ വളർന്നു വരുന്ന തലമുറയിൽ സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുക എന്നതാണ് ഈ സംവിധാനം. കേരളത്തിലെ ആദ്യ ബാല ജില്ലാ പഞ്ചായത്ത് ഡിവിഷൻ രൂപീകരിച്ചത് വെള്ളമുണ്ടയിലാണ്.

@ ആവിഷ്‌കാർ
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ എഴുത്തുകാരെയും മാദ്ധ്യമ പ്രവർത്തകരെയും ഗ്രന്ഥ രചയിതാക്കളെയും അവരുടെ പുസ്തകങ്ങളെയും സജീവമാക്കുന്ന പരിപാടിയാണ് 'ആവിഷ്‌കാർ'. ഡിവിഷനിലെ ലൈബ്രറി നേതൃസമിതിയുമായി സഹകരിച്ച് പുസ്തക ചർച്ച, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശില്പശാലകൾ, കവിയരങ്ങ്, സാഹിത്യ ചർച്ചകൾ, മാസാന്ത ടേബിൾ ടോക് തുടങ്ങിയവ പ്രധാന പ്രവർത്തനങ്ങളാണ്.

@ സ്പീച്ച് ക്രാഫ്റ്റ്
വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് വേണ്ടിയുള്ള പ്രസംഗ പരിശീലന പരിപാടിയാണ് സ്പീച്ച് ക്രാഫ്റ്റ്. സഭാകമ്പം ഒഴിവാക്കാനും ഭംഗിയായി വാചകം പ്രയോഗിക്കാനും
ആകർഷണീയമായ ശൈലി കൈവരിക്കാനും കെട്ടിക്കുടുക്കില്ലാതെ സംസാരിക്കാനും
ഭയമില്ലാതെ വിഷയങ്ങൾ അവതരിപ്പിക്കാനും പ്രസംഗ തത്പരരായ പൊതുജനങ്ങളെ പ്രാപ്തമാക്കുന്ന വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള പ്രത്യേക പരിശീലന പരിപാടിയാണ് 'സ്പീച്ച് ക്രാഫ്റ്റ് '.

@ ജനതാ റിലീഫ്
നിർധന രോഗികൾക്ക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്.
'ജനതാ റിലീഫ് ' ഡിവിഷനിലെ ഏറ്റവും ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനമാണ്.

ഡെവലപ്പ്‌മെന്റ് കൗൺസലിംഗ്
സങ്കീർണമായ പ്രാദേശിക വികസന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ജനങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ വിദഗ്ദ്ധ സാങ്കേതിക ഉപദേശവും ഗൈഡൻസും കൗൺസിലിംഗ് സൗകര്യവും ഒരുക്കുന്ന ഡിവിഷൻ മെമ്പറുടെ നേതൃത്വത്തിലുള്ള സെഷനാണ് 'ഡെവലപ്പ്‌മെന്റ് കൗൺസലിംഗ്'.

@ സീറോ സൈബർ ക്രൈം
വെള്ളമുണ്ട ഡിവിഷനും സൈബർ സുരക്ഷാ ഫൗണ്ടേഷനും സംയുക്തമായി ഡിവിഷനിൽ നടപ്പിലാക്കുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ജാഗ്രത പരിപാടിയാണ്
സീറോ സൈബർ ക്രൈം. അനുദിനം വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് പൗരന്മാർക്ക് സുരക്ഷയൊരുക്കാനുള്ള ബോധവത്കരണ പരിപാടിയും വ്യക്തിഗത കൗൺസിലിംഗും ഉൾപ്പെടുന്നതാണ് പദ്ധതി.

@ ബെഡ് ബാങ്ക്
നിർധനരായ കിടപ്പ് രോഗികൾക്ക് വീടുകളിൽ സൗജന്യമായി കട്ടിൽ സൗകര്യം ചെയ്യുന്നവേറിട്ട പ്രവർത്തനമാണ് 'ബെഡ് ബാങ്ക് '. ഇതിനകം നിരവധി പാവപ്പെട്ട കിടപ്പുരോഗികൾക്ക് കട്ടിലുകൾ ശേഖരിച്ചു എത്തിച്ചുകൊടുത്ത് ശ്രദ്ധേയമായ മാതൃകാ പദ്ധതിയാണ്.


@ ഔഷധ തെരുവ്
ഔഷധ തെരുവ് എന്ന ആശയം കേരളത്തിൽ ആദ്യമായി മുന്നോട്ടുവെച്ചത് ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ടയിലാണ്. വെള്ളമുണ്ട ഡിവിഷനും സോഷ്യൽ ഫോറസ്ട്രിയും റെസിഡൻസ് അസോസിയേഷനും ചേർന്ന് ഡിവിഷനിൽ ഔഷധ തെരുവ് ക്രമീകരിക്കുന്ന പദ്ധതിയാണിത്. വെള്ളമുണ്ട മുണ്ടയ്ക്കൽ കോളനി റോഡിൽ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ച് സജീകരിക്കുന്ന പരിപാടി ഏറെ ശ്രദ്ധേയമാണ്.

@ കളരി ഗ്രാമം
കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് പരിശീലനം പുതിയ തലമുറയ്ക്ക് പകർന്ന് നൽകുന്ന പദ്ധതി. കമ്മന കടത്തനാടൻ കളരി സംഘവുമായി ചേർന്ന് വെള്ളമുണ്ട ഡിവിഷനിലെ പഠിതാക്കൾക്ക് സൗജന്യമായി കളരി അഭ്യസിക്കാനുള്ള അവസരം ഒരുക്കുന്ന 'കളരി ഗ്രാമം' പദ്ധതി ഡിവിഷൻ തലത്തിലുള്ള സവിശേഷ പദ്ധതികളിൽ ഒന്നാണ്.

@ മധുരം മധുമേഹം പദ്ധതി
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ അങ്കണവാടികളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗകര്യമൊരുക്കുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് 'മധുരം മധുമേഹം'.

@ ലഹരി വിരുദ്ധ സൈന്യം

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സ്‌കൂളുകളിൽ നടത്തുന്ന ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്യാമ്പയിനാണിത്.
ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിൽ '' ലഹരി വിരുദ്ധ സൈന്യം'' രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

@ മെഗാ അനുമോദനം
വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ പൊതുപരീക്ഷകളിൽ പ്രത്യേകിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഗ്രേഡ് നോക്കാതെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ എല്ലാവർക്കും ഉപഹാരം നൽകി ആദരിക്കുന്ന സദസാണ് മെഗാ അനുമോദനം. വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ഉപരിപഠനത്തിന് സഹായിക്കുന്ന മാർഗനിർദേശ ക്ലാസുകളും നൽകുന്നു.

@ ജീവരക്ഷാ സ്പർശം
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും ചേർന്ന് ഡിവിഷനിൽ നടപ്പിലാക്കുന്ന ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) പരിശീലന പരിപാടിയാണ്
'ജീവരക്ഷാ സ്പർശം' പദ്ധതി. ഒരാൾക്ക് അപകടമോ മറ്റ് ശാരീരിക പ്രയാസങ്ങളോ ഉണ്ടായാൽ ആദ്യമായി കാണുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെ ശാസ്ത്രീയമായി സമീപിക്കാൻ പൊതുജനങ്ങളെ പ്രപ്തമാക്കുന്ന പരിശീലന പരിപാടിയാണിത്.

@ വയോദീപം

വെള്ളമുണ്ട ഡിവിഷനിലെ 84 വയസ് പിന്നിട്ട മുഴുവൻ പൗരന്മാരെയും
അവരുടെ വിടുകളിൽ ചെന്ന് ആദരിക്കുകയും അവരെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'വ

യോദീപം'.

@ഡിവിഷൻ ഡെമോഗ്രാഫി

2022 ലെ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട ഡിവിഷൻ തയ്യാറാക്കിയ ഡിവിഷൻ പരിധിയിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ക്രമീകരിച്ച
ജനസംഖ്യാ രേഖയാണ് ഡിവിഷൻ ഡെമോഗ്രാഫി.

@ കൗമാരം നാട്ടുനന്മക്ക്
മാനസികവും ശാരീരികവുമായ ഊർജത്തിന്റെ പരകോടിയെന്ന് വിശേഷിപ്പിക്കാവുന്ന ഘട്ടമായ കൗമാരത്തെ നാടിന്റെ പൊതുനന്മയ്ക്കായി പ്രയോജനപെടുത്തുന്ന വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണിത്.
കൗമാരം നാട്ടുനന്മയ്ക്ക് എന്ന ഈ പദ്ധതിയിൽ ഓരോ വർഷവും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ പഠനം പൂർത്തിയാക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്യുന്നത്.

@ വിദ്യാവിളക്ക്
നിർധനരായ പ്രൈമറി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ സൗജന്യമായി നൽകുന്ന വിദ്യാഭ്യാസ പദ്ധതിയാണ് 'വിദ്യാവിളക്ക് '.

@ ഭരണഘടന പഠന ക്ലബ്
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ നിയമസംവിധാനവും നീതിന്യായരംഗവും കടന്നുപോയ വഴിത്താരകളെക്കുറിച്ച് അന്വേഷിക്കുവാനും അഭിമാനിക്കുവാനും ആശയങ്ങൾ പങ്കുവെക്കാനുമുള്ള വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സ്‌കൂളുകളുടെയും വായനശാലകളുടെയും പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വേദിയാണ് ഭരണഘടന പഠന ക്ലബ്.

@ റീജിയൺ ഫുഡ്
വടുവ,തുറമാങ്ങ, പെലായില, പുളിപത്തിൽ, ഞെർലട,അരിയുണ്ട, ഇടിയൂന്നി, ശർക്കര ഉപ്പേരി,
ചക്ക ചിപ്‌സ്, കുരു ഉണ്ട, പിഞ്ഞാണത്തപ്പം, കൽത്തപ്പം, കസൂറപ്പം തുടങ്ങിയ അന്യം നിന്നുപോകുന്ന
പാരമ്പര്യ വടക്കേ വയനാടൻ ഭക്ഷ്യ വിഭവങ്ങളുടെ നിർമ്മാണം,വിപണനം, പുതുതലമുറയ്ക്കുള്ള പരിശീലനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി.

@ ടി.എ ഫോർ ടി.എച്ച്
ജില്ലാ പഞ്ചായത്തിൽ നിന്ന് ജനപ്രതിനിധികൾക്കായി അനുവദിക്കുന്ന സർക്കാർ യാത്രബത്ത വെള്ളമുണ്ട ഡിവിഷനിലെ നിർധനരായ വിദ്യാർത്ഥികളുടെ യാത്ര ചെലവിലേക്ക് മാറ്റിവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ മാതൃക പ്രവർത്തനം. എല്ലാ മാസവും അത്യാവശ്യക്കാർക്കുള്ള തുക സ്‌കൂളിലെ പ്രധാനാദ്ധ്യാപകരുടെ കൈവശം ഏല്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. അർഹരായ കുട്ടികൾക്ക് പ്രധാനാദ്ധ്യാപകന്റെ ക്യാബിനിൽ നിന്നും എസ്.ടി തുക നൽകും. ടി.എ ഫോർ ടി.എച്ച് ( ട്രാവലിംഗ് അലവൻസ് ഫോർ ട്രാവലിംഗ് ഹെൽപ്പ് ) എന്ന് നാമകരണം ചെയ്ത പ്രത്യേക ക്യാഷ് ബോക്‌സുകൾ അതത് സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരെ നേരിട്ട് ഏല്പിക്കുകയാണ് ചെയ്യുന്നത്.

@ സേഫ് ലേഡി പദ്ധതി
ഡിവിഷനിലെ സ്ത്രീകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ
സംഘടിപ്പിക്കുന്ന സൗജന്യ കരാട്ടെ പരിശീലന പദ്ധതിയാണ്. സേഫ് ലേഡി.
Funakoshi Shotokan karate-do India യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

@ മണ്ണറിയാം വിത്തെറിയാം
'മികച്ച വിളവിന്, മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാം' എന്ന സന്ദേശവുമായി ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധന കേന്ദ്രത്തിൽ വെച്ച് മികച്ച സങ്കേതിക വിദ്യയിലുള്ള മണ്ണ് പരിശോധന സൗകര്യം ഉപയോഗപ്പെടുത്താൻ ഡിവിഷനിലെ കർഷകരെ ബോധവത്കരിക്കുന്ന പരിപാടിയാണ് മണ്ണറിയാം വിത്തെറിയാം. ഇതിന്റെ ഭാഗമായി വെള്ളമുണ്ട ഡിവിഷനിലെ കർഷകർക്ക് പ്രത്യേക ഹെൽപ്പ് ഡെസ്‌ക് നമ്പർ വഴി എല്ലാ ബുധനാഴ്ചയിലും ഫോൺ കൗൺസിലിംഗ് ക്രമീകരിച്ചിരിക്കുന്നു.

@ മുച്ചുണ്ട് മുക്ത വെള്ളമുണ്ട
വെള്ളമുണ്ട ഡിവിഷനിൽ മുച്ചുണ്ട് സമ്പൂർണമായി നിർമാർജനം ചെയ്യാൻ ആരംഭിച്ച സൗജന്യ പദ്ധതിയാണ് മുച്ചുണ്ട് മുക്ത വെള്ളമുണ്ട. മുച്ചിറിമുഖ വൈകല്യ നിവാരണ ക്യാമ്പിലൂടെ അർഹരെ കണ്ടെത്തി പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ, വയനാട് ഹാർട്ട് ബീറ്റ്‌സ് ട്രോമാ കെയർ
എന്നിവരുമായി സഹകരിച്ച് ജസ്റ്റിസ് കെ.എസ്.ഹെഗ്‌ഡെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് വഴി സൗജന്യ ചികിത്സ ഒരുക്കും.

@ വെള്ളമുണ്ട കമ്പളം
താളബോധത്തിന്റെ കൃഷിയറിവുകളുമായി വെള്ളമുണ്ടയുടെ കാർഷികാവബോധത്തിന് ഊടും പാവും
പകരാൻ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ 'തലബല്ലി' നൽകി സംഘടിപ്പിക്കുന്ന
കമ്പളനാട്ടി ഉത്സവമാണ് വെള്ളമുണ്ട കമ്പളം. ഞാറു നടുമ്പോൾ തുടിയും ചീനിയും പാട്ടും ആട്ടവുമായി വയൽവരമ്പത്തു നിന്ന് ചെയ്യുന്ന പണിയ, പുലയ സമുദായത്തിന്റെ സവിശേഷ പരമ്പരാഗത കലയാണ് കമ്പളം. കമ്പളനാട്ടി ജൈവകൃഷിയുടെ പ്രോത്സാഹനത്തിൽ ഊന്നിയാണ് നടത്തുന്നത്.
കൃഷിയെ വിസ്മരിക്കുന്ന പുതിയ തലമുറയ്ക്ക് കൃഷി ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് കമ്പളനാട്ടി നൽകുന്ന പാഠം.

@ സെറി കൾച്ചർ സെൽ
വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ സെറികൾച്ചർ കൃഷി ചെയ്യാൻ താല്പര്യമുള്ള കാർഷകർക്ക് സഹായവും നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകുന്ന ഹെൽപ് ഡെസ്‌ക് സൗകര്യമാണ് 'സെറി കൾച്ചർ സെൽ'. മികച്ച വരുമാനം കണ്ടെത്താനായുള്ള പുതുവഴിയാണ് സെറി കൾച്ചർ. സെറി കൾച്ചർ പരിപോഷിപ്പിക്കുന്നതിന് പ്രത്യേക പ്രചാരണ പ്രോത്സാഹന പരിപാടികൾ സെൽ വഴി നടത്തുന്നു.പദ്ധതിയിലൂടെ സെറികൾച്ചറിനെ വെള്ളമുണ്ടയിലെ കൂടുതൽ കർഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു എന്നതാണ് ഇതിന്റെ സവിശേഷത.

@ മൂവ് ഓൺ
വെള്ളമുണ്ടയിലെ മുഴുവൻ ആവശ്യക്കാർക്കും സൗജന്യമായി കൃത്രിമ കൈ, കാൽ കാലിപ്പർ നൽകുന്ന പദ്ധതിയാണ്. സോഷ്യൽ സർവീസ് ഓർഗനൈസേഷനുമായി ചേർന്നാണ് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.

@ പാദ സ്പർശം
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ആവശ്യാനുസരണം സൗജന്യമായി
പാദരക്ഷ നൽകുന്ന പദ്ധതി.

@ ഡിവിഷൻ ബുള്ളറ്റിൻ
വെള്ളമുണ്ട ഡിവിഷനിലെ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും പൗരന്മാർ അറിഞ്ഞിരിക്കേണ്ട പൊതുവായ അറിയിപ്പുകളും സർക്കാർ നിർദ്ദേശങ്ങളും പൊതുജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച സോഷ്യൽ മീഡിയ സംവിധാനമാണ് ഡിവിഷൻ ബുള്ളറ്റിൻ.

@ പുസ്തക വിനിമയം
നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ ലൈബ്രറികൾക്ക് പൊതുജനങ്ങളിൽ നിന്നും മറ്റുമായി പുസ്തകങ്ങൾ ശേഖരിച്ച് നൽകുന്ന പദ്ധതി.

@ ലോക്കൽ ടൂറിസം പ്രമോഷൻ സെൽ
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാദ്ധ്യതയുള്ള വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ
പ്രദേശങ്ങളെ കുറിച്ച് പരിചയപ്പെടുത്തുകയും സന്ദർശകർക്ക് വേണ്ട സഹായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ലോക്കൽ ടൂറിസം പ്രമോഷൻ സെൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

@ കളർ വെഡ്‌സ്
വിവാഹ വസ്ത്രം വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ ഡിവിഷൻ പരിധിയിൽ ആരും സങ്കടപ്പെടരുതെന്ന ഉദ്ദ്യേശത്തോടെ തുടക്കമിട്ട പദ്ധതിയാണ് കളർ വെഡ്‌സ്. വിവാഹ വസ്ത്രം ആവശ്യമുള്ള നിർധനരായ വധൂവരന്മാർക്ക് തികച്ചും സൗജന്യമായി നൽകുന്ന വസ്ത്രങ്ങൾ ഒന്നും തന്നെ തിരികെ നൽകേണ്ടതില്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത. പെൺകുട്ടികൾക്ക് മാത്രമല്ല വരന്മാർക്കും സൗജന്യമായി വിവാഹ വസ്ത്രം സംഘടിപ്പിച്ചു നൽകുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.

@ മത്സരിക്കാം ഉദ്ഘാടകനാവാം
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടകനാവാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന പരിപാടി. ചില പദ്ധതികളുടെ
ഉദ്ഘാടനത്തോടനുബന്ധിച്ച് കായിക കലാ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ ഒന്നാമത് എത്തുന്നയാൾക്ക് പദ്ധതി ഉദ്ഘാടനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യുന്നു.

@ പോരാട്ട വഴിയിൽ കരുത്തുറ്റ നേതൃത്വം

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറുമായ ജുനൈദ് കൈപ്പാണി നിലവിൽ ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി എന്നീ നിലകളിലും യുവജനതാദൾ സംസ്ഥാന സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയംഗമായും ജില്ലാ വൈസ് പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു. യുവജന സേവാദൾ ദേശീയ പ്രസിഡന്റ്, മാതൃഭൂമി സ്റ്റഡി സർക്കിൾ ജില്ലാ പ്രസിഡന്റ്, മൗലാനാ ആസാദ് കൾച്ചറൽ ഫോറം സ്റ്റുഡന്റ്സ് വിംഗ് സംസ്ഥാന കൺവീനർ, കേരള മദ്യ വർജ്ജന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, ബസ് പാസഞ്ചേഴ്സ് കൗൺസിൽ ജില്ലാ സെക്രട്ടറി, പ്രവാസി ജനത കൾച്ചറൽ ഫോറം (പി.ജെ.സി.എഫ്) ഖത്തർ ചാപ്റ്റർ പ്രസിഡന്റ് എന്നി ചുമതലകളും വഹിച്ചു.
ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) ജില്ലാ സെക്രട്ടറിയും ലെറ്റസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അഗ്രിലാഡ് ,പ്രോഗ്രസ് ഫൗണ്ടേഷൻ ഡയറക്ടറുമാണ്. കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസ് സംസ്ഥാന ജനറൽ സെക്രട്ടറി, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന കോ ഓർഡിനേറ്റർ, വൈഡ് ലൈവ് ന്യൂസ് പോർട്ടലിന്റെ എഡിറ്റർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) യുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ, സിദ്ര ലിബറൽ ആർട്സ് കോളേജിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു.
സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യം കൂടിയായ ജുനൈദ് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 'രാപ്പാർത്ത നഗരങ്ങൾ' എന്ന യാത്രാവിവരണത്തിന് മീഡിയ എക്സലൻസി അവാർഡ് ലഭിച്ചു.
മികച്ച പൊതുപ്രവർത്തകനുള്ള ധർമികം അവാർഡും ശ്രീനാരായണഗുരു സാംസ്‌കാരിക പരിഷത്ത് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ കാലഘട്ടത്തിൽ എസ്.എഫ്.ഐയിലൂടെയാണ് ജുനൈദിന്റെ രാഷ്ട്രീയ പ്രവേശം. എസ്.എഫ്.ഐ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്, പനമരം ഏരിയ പ്രസിഡന്റ് , ഏരിയ സെക്രട്ടറി, വയനാട് ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
കോളേജ് കാലഘട്ടത്തിലാണ് വിദ്യാർത്ഥി ജനതയിൽ അകൃഷ്ടനാവുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെകുറിച്ചുളള വായനകൾ ജുനൈദിനെ ജനതാ രാഷ്ട്രീയത്തിലെത്തിച്ചു.
സോഷ്യലിസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 2007 ഫെബ്രുവരിയിൽ ചങ്ങനാശ്ശേരിയിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെ എസ്.എസ്.ഒ സംസ്ഥാന കമ്മിറ്റിയംഗമായി.
2011ൽ വിദ്യാർത്ഥി ജനതാദളിന്റെ കേരളാ സർവകലാശാല യൂണിയൻ പാർലിമെന്ററി പാർട്ടി ലീഡറായും തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാല യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ വയനാട്ടുകാരനായ വൈസ് ചെയർമാൻ എന്ന പ്രത്യേകതയുമുണ്ട്. കോമേഴ്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള ജുനൈദ് മനശാസ്ത്രത്തിൽ പി.ജി.യും കരസ്ഥമാക്കിയിട്ടുണ്ട്. വെള്ളമുണ്ടയിൽ ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ. ഭാര്യ ജസ്ന ജുനൈദ് (അദ്ധ്യാപിക). മക്കൾ ആദിൽ ജിഹാൻ,ജെസ ഫാത്തിമ. എ.യു.പി.സ്‌കൂൾ വെള്ളമുണ്ട, ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട,സെന്റ് ജോസഫ് എച്ച്.എസ്.എസ് കല്ലോടി എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കാലിക്കറ്റ് സർവകലാശാല,കേരള സർവകലാശാല,അണ്ണാമലൈ സർവകലാശാല എന്നിവിടങ്ങളിലാണ് ഉപരിപഠനം. ലെറ്റസ് എഡ്യുക്കേഷൻ സെന്റർ, നല്ലൂർനാട് എ.എം.എം.ആർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, മഹാരാഷ്ട്ര നാസിക് ഇംഗ്ലിഷ് സ്‌കൂൾ, സിദ്ര ലിബറൽ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ച ജുനൈദ് മികച്ചൊരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയാണ്. കിലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും സഹകരത്തോടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന 'വികേന്ദ്രീകരണവും പ്രാദേശികഭരണ നിർവഹണവും' എന്ന സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ ജുനൈദ് നിലവിൽ ജനാധിപത്യവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു ഗ്രന്ഥരചനയുടെ പണിപ്പുരയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.