പത്തനംതിട്ട: പത്തനംതിട്ടയിലെയും പന്തളത്തെയും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ പൊലീസ് സീൽ ചെയ്തു. പത്തനംതിട്ട നഗരത്തിൽ തൈക്കാവിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ഓഫീസ് ഇന്നലെ വൈകിട്ട് നാലരയോടെ ഡിവൈ.എസ്.പി നന്ദകുമാർ, സി.ഐ ജിബു ജോൺ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബേസിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സീൽചെയ്തത്.
പത്തനംതിട്ട സ്വദേശി സലിം , കോട്ടാങ്ങൽ സ്വദേശി അനസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
പന്തളം ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കുരമ്പാല തോന്നല്ലൂർ മുറിയിൽ ഉളമയിൽ ഭാഗത്തെ കെട്ടിടം എൻ.ഐ.എ. ഉദ്യോഗസ്ഥർ കണ്ടുകെട്ടി. പന്തളം പൊലീസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സഹായത്തോടെയായിരുന്നു നടപടി. അടൂർ തഹസീൽദാർ ജി.കെ.പ്രദീപ്, ഡെപ്യൂട്ടി തഹസീൽദാർ ഹരീന്ദ്രനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കെട്ടിടത്തിന്റെ ഭിത്തിയിൽ നോട്ടീസ് പതിച്ചത്. എൻ.ഐ.എ.യുടെയോ നിയുക്ത അതോറിറ്റിയുടെയോ മുൻകൂർ അനുമതിയല്ലാതെ ഏതെങ്കിലും തരത്തിൽ കെട്ടിടം പാട്ടത്തിനു കൊടുക്കുക, വിൽപ്പന നടത്തുക, പണികൾ നടത്തുക തുടങ്ങിയ ഒരു നടപടികളും പാടില്ലെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകി
പത്തനംതിട്ട വെട്ടിപ്പുറം കുമ്പങ്ങൽ വീട്ടിൽ എം.കെ. മുഹമ്മദ് ചെയർമാനായ പന്തളം എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് കെട്ടിടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |