കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ രജിസ്റ്റർചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേചെയ്തു. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് നൽകിയത്. ഹർജി ഒക്ടോബർ ഏഴിന് വീണ്ടും പരിഗണിക്കും.
സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞതിനാൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും പരാതിയില്ലെന്നും വ്യക്തമാക്കി അവതാരക നൽകിയ സത്യവാങ്മൂലം ശ്രീനാഥ് ഭാസി ഹർജിക്കൊപ്പം നൽകിയിട്ടുണ്ട്.
സെപ്തംബർ 21ന് കൊച്ചിയിലെ ഒരു ഹോട്ടലിൽ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നൽകിയ പരാതിയിൽ മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 23ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു. ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ നടൻ മോശമായി പെരുമാറിയത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |