ന്യൂഡൽഹി: ഒരു ബന്ധു ഉൾപ്പടെ മൂന്ന് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത പത്ത് വയസുകാരൻ മരിച്ചു. ഡൽഹി സർക്കാർ ലോക്നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
പ്രതികളെല്ലാം പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടന്നും പൊലീസ് അറിയിച്ചു. പിടിയിലായവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള മൂന്നാമനായി തിരച്ചിൽ തുടരുകയാണ്. ഈ മാസം ഇരുപത്തിരണ്ടിനാണ് പത്തുവയസുകാരൻ പീഡനത്തിനിരയായത്.
സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മാതാപിതാക്കൾ കുട്ടിയെ ഡൽഹി സർക്കാർ ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്ക് ആരോഗ്യനില വഷളായിരുന്നു. മകൻ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും സ്വകാര്യ ഭാഗങ്ങളിൽ ദണ്ഡ് കയറ്റിയെന്നും മാതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |