തിരുവനന്തപുരം: രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ്, ഒരുമതം, ഒരു നികുതി, ഒരു ഭാഷ, ഒരു പാർട്ടി, ഒരു നേതാവ് എന്ന ബി.ജെ.പിയുടെ പദ്ധതി വിജയിക്കില്ലെന്നും ജനങ്ങൾ എതിർത്ത് തോല്പിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ സംസ്ഥാനലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിവയെല്ലാം യൂണിയൻ ലിസ്റ്റായി മാറിയ സ്ഥിതിയാണ്. ഇപ്പോൾ ഇന്ത്യൻ യൂണിയൻ എന്ന് പറഞ്ഞാൽ ദേശവിരുദ്ധമായി കണക്കാക്കുന്ന സ്ഥിതിയും. യൂണിഫോമിറ്റി എന്ന് പറഞ്ഞാൽ യൂണിറ്റിയാകില്ലെന്നും തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ അംഗീകാരമല്ലെന്ന് ബി.ജെ.പി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിൻ എന്ന പേര് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഏറെ ഇഷ്ടമായത് കൊണ്ടായിരിക്കും കണ്ണൂരിലെ സി.പി.എം പാർട്ടി കോൺഗ്രസിലും സി.പി.ഐ സംസ്ഥാന സമ്മേളനത്തിലും തന്നെ വിളിച്ചതെന്ന് സ്റ്റാലിൻ തമാശരൂപേണ പറഞ്ഞു. ഇടത് ആശയഗതികൾ തന്നെയാണ് ഡി.എം.കെ എക്കാലവും പിന്തുടർന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |