SignIn
Kerala Kaumudi Online
Thursday, 25 April 2024 10.39 PM IST

നിരോധനം ആവിയായി ഇ- സിഗററ്റ് ഇപ്പോഴും പുകയുന്നു ഓൺലൈൻ വില്പന തകൃതി 

smoking

കൊച്ചി: യുവാക്കളിലെ ലഹരി ഉപയോഗവും അവരെ ഉപയോഗിച്ചുള്ള ലഹരി വിൽപ്പനയും തടയാൻ സംസ്ഥാന സർക്കാർ വൻ പ്രചാരണം നടത്തുമ്പോൾ, വിദ്യാർത്ഥികളെയടക്കം മയക്കുമരുന്ന് ഉപയോഗത്തിലേക്ക് അടുപ്പിക്കുന്ന ഇ-സിഗരറ്റ് പോലെയുള്ള പുകയില ഉത്പന്നങ്ങളുടെ വില്പന ഓൺലൈൻ സൈറ്റുകളിൽ പൊടിപൊടിക്കുന്നു. നിരോധനം കാറ്റിൽപ്പറത്തിയാണ് വില്പന. ചെറുകിട സ്ഥാപനങ്ങളിൽ രഹസ്യമായുമായും വില്പന. പുകവലിയുടെ ദൂഷ്യവശങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ ആകർഷിക്കുന്നത്. ഇതിൽ മയങ്ങി സ്ത്രീകൾ ഉൾപ്പടെ നിരവധിപേർ പുകവലിക്ക് അടിമപ്പെട്ടതായാണ് കണ്ടെത്തൽ.

പരാതി വ്യാപകമാണെങ്കിലും എക്‌സൈസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് ഇ- സിഗരറ്റിനെതിരെ നടപടി സ്വീകരിക്കുന്നതിൽ നിയമ പ്രശ്‌നങ്ങളുണ്ട്. എങ്കിലും എക്‌സൈസ് ഐ.ടി സെല്ലിന്റെ നിരീക്ഷണം ശക്തമാണ്. വിദേശ രാജ്യങ്ങളാണ് ഇ-സിഗരറ്റ് വില്പനയുടെ പ്രധാന ഉറവിടം. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളേക്കാൾ അധികവും ചെറുകിട ഓൺലൈൻ വ്യാപാര സൈറ്റുകളിലാണ് വില്പന നടക്കുന്നത്.

സാധാരണ സിഗരറ്റിനെ അപേക്ഷിച്ച് തീ കത്തിക്കാതെ ഉപയോഗിക്കാവുന്ന സിഗരറ്റുകളാണ് ഇ- സിഗരറ്റ്. മണവുമുണ്ടാകില്ല. വിദ്യാർത്ഥികളെ വേഗത്തിൽ ആകർഷിക്കുമെന്നാണ് എക്‌സൈസിന്റെ നിരീക്ഷണം. നിക്കോട്ടിൻ ഉൾപ്പടെ ശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ഇതിൽ ചേർക്കാറുമുണ്ട്. ഇ-സിഗരറ്റ് ഉപയോഗിച്ച് മറ്റ് ലഹരി വസ്തുക്കൾ വലിക്കാമെന്നതും വിദ്യാർത്ഥികൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കും.

കേരളത്തിന് പുറമേ പഞ്ചാബ്, കർണാടക, മിസോറം, ജമ്മു കശ്മീർ, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇ-സിഗരറ്റ് ഉത്പാദനവും വില്പനയും നിരോധിച്ചിട്ടുള്ളത്. ഇതിനുശേഷമാണ് ഇ-സിഗരറ്റ്, ഇ-നിക്കോട്ടിൻ എന്നിവയുൾപ്പെടെ എല്ലാ ഇലക്ട്രോണിക് നിക്കോട്ടിൻ ഡെലിവറി ഉത്പന്നങ്ങളും നിർത്തലാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. പുകയിലയോട് കൂടുതൽ അടുപ്പം സൃഷ്ടിക്കാൻ ഇ-സിഗരറ്റ് കാരണമാകുമെന്ന വിദഗ്ദ്ധ ഉപദേശങ്ങളെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്.

ഇ-സിഗരറ്റ്
ഒരു സാധാരണ സിഗരറ്റ് പോലെയോ പേന പോലെയോ തോന്നിപ്പിക്കും ഇത്. ചെറിയ ബാറ്ററിയിലാണ് പ്രവർത്തനം. ഇ-സിഗരറ്റിൽ ദ്രാവകരൂപത്തിലാകും നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടാവുക. ഒപ്പം വിവിധങ്ങളായ ഫ്ളേവറുകളും മറ്റു രാസവസ്തുക്കളും ഇവയിൽ ചേർത്തിട്ടുണ്ടാകും. പല ഫ്ളേവറുകളിൽ ലഭ്യമാണെന്നതാണ് ആളുകളെ ആകർഷിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ പരിധിയിലാണ് വരുന്നതെങ്കിലും ഓൺലൈനിലൂടെയുള്ള ഇ-സിഗരറ്റിന്റെയും മറ്റും വില്പന നിരീക്ഷിച്ച് വരികയാണ്. നടപടിക്ക് നിർദ്ദേശം നൽകും.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SMOKING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.