ഗോഹട്ടി/കൊൽക്കത്ത : പരിക്കേറ്റിട്ടുണ്ടെങ്കിലും പേസർ ജസ്പ്രീത് ബുംറയെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. കാര്യവട്ടത്തെ മത്സരത്തിന് മുമ്പാണ് ബുംറയ്ക്ക് മുതുകിനു പരിക്കേറ്റത്. എന്നാൽ താരത്തെ ഇതുവരെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിയിട്ടില്ലെന്നു സൗരവ് ഗാംഗുലി കൊൽക്കത്തയിൽ ഒരു മാധ്യമത്തോടു പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനകം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകൂവെന്നും ഗാംഗുലി വ്യക്തമാക്കി.ഇന്നലെ ഗോഹട്ടിയിൽ രണ്ടാം ട്വന്റി-20യ്ക്ക് മുമ്പ് മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് ദ്രാവിഡും ഇതേ കാര്യം വ്യക്തമാക്കിയത്.
ഇപ്പോൾ ബുംറ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പുനരധിവാസത്തിലാണ്.
പരിക്കു കാരണം ബുംറയ്ക്ക് ഏഷ്യാ കപ്പ് നഷ്ടപ്പെട്ടിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ട്വന്റി20കളിൽ മത്സരങ്ങളിൽ കളിച്ചെങ്കിലും വിക്കറ്റൊന്നും നേടാൻ സാധിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |