കിളിമാനൂർ: 26 വർഷം നീണ്ടുനിന്ന ശശിധരൻ നായരുടെ പകയാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. മൂത്തമകൻ അജിത് പ്രസാദിനെ 1996ൽ പ്രഭാകരക്കുറുപ്പ് വിസ നൽകി ബഹ്റിനിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ കുറച്ചുദിവസങ്ങൾക്ക് ശേഷം അജിത് അവിടെ വച്ച് ആത്മഹത്യ ചെയ്‌തു.
പറഞ്ഞ ജോലി ലഭിക്കാത്തതുകൊണ്ടും ശമ്പളത്തിലുള്ള കുറവും കാരണമാണ് മകൻ ആത്മഹത്യ ചെയ്‌തതെന്നാണ് ശശിധരൻ നായർ വിശ്വസിക്കുന്നത്. സൈനികനായിരുന്ന ശശിധരൻ നായരും റിട്ടയർമെന്റിന് ശേഷം വിദേശത്തായിരുന്നു. ഇപ്പോൾ വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്ന ഇയാൾ പൊതുവേ ശാന്തശീലനായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ കിളിമാനൂർ ബാങ്കിൽ നിന്ന് പെൻഷൻ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയശേഷമാണ് കൊച്ചാലുംമൂട്ടിലെത്തി കൃത്യം നടത്തിയത്.
ഇളയമകൾ തുഷാര ആത്മഹത്യ ചെയ്‌തതും ശശിധരൻ നായരെ ഏറെ തളർത്തിയിരുന്നു. വ്യക്തിജീവിതത്തിലെ വിഷമങ്ങൾ ആരുമായും പങ്കുവയ്‌ക്കാൻ അയാൾ തയ്യാറായിരുന്നില്ല. ശശിധരന്റെ ജീവിതം അടിമുടി ദുരൂഹമായിരുന്നുവെന്നാണ് അടുത്തബന്ധു പറഞ്ഞത്. ശശിധരൻ നായർ കൊലപാതകം നടത്തിയ കാര്യം ബന്ധുക്കൾ പറഞ്ഞാണ് ഭാര്യ സുമതി അറിഞ്ഞത്.
ഫോട്ടോ: കൊലപാതകം നടന്ന വീടിന് മുന്നിൽ
പൊള്ളലേറ്റ പ്രതി ശശിധരൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |