ജാവ: ഇന്തോനേഷ്യയിൽ ഫുട്‌ബാൾ മത്സരത്തിനിടെ രണ്ട് ക്ളബുകളുടെ ആരാധകർ തമ്മിലുണ്ടായ സംഘർഷം കലാപമായി മാറിയപ്പോൾ കൊല്ലപ്പെട്ടത് 125 പേർ. നാല്പതിനായിരത്തിലേറെ കാണികൾ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞിരുന്നു. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും വീണ് ചവിട്ടേറ്റ് മരിച്ചവരും ഇതിൽ ഉൾപ്പെടുന്നു.
ശനിയാഴ്ച രാത്രി ഇന്തോനേഷ്യൻ ലീഗ് സോക്കറിൽ അരേമ എഫ്.സിയും പെർസേബായ സുരാബായ എഫ്.സിയും തമ്മിലുള്ള മത്സരത്തിനിടെയാണ് കാണികളുടെ ഏറ്റുമുട്ടലുണ്ടായത്. ഈസ്റ്റ് ജാവയിലെ മലംഗിലാണ് മത്സരം നടന്നത്.174പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും 125പേരാണ് മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായി.ഇരുന്നൂറിലധികം പേർക്കാണ് പരിക്കേറ്റത്. സ്‌റ്റേഡിയത്തിന് പുറത്ത് പൊലീസ് ട്രക്കുകളും പതിമൂന്ന് വാഹനങ്ങളും അഗ്നിക്കിരയാക്കി.
അടുത്തയാഴ്ചവരെ എല്ലാ ലീഗ് മത്സരങ്ങളും മാറ്റിവെച്ചതായി ഇന്തോനേഷ്യൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ഈ സീസൺ അവസാനിക്കുന്നതുവരെ സ്വന്തം സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിൽ നിന്ന് അരേമ എഫ്.സിയ്ക്ക് വിലക്കിയിട്ടുമുണ്ട്.
മരണക്കളിക്ക് കാരണം
ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അരേമ എഫ്.സി 3-2 ന് വിജയം നേടിയതിന് പിന്നാലെ പർസേബായ സുരാബായ ടീമിന്റെ ആരാധകർ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്തോനേഷ്യൻ പൊലീസ് അറിയിച്ചു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും അക്രമണം നിയന്ത്രണാതീതമായി മാറി. സുരക്ഷാഭടന്മാരെയും ആക്രമിച്ചു. മരിച്ചവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു.
38000
ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ കളികാണാൻ 42500ൽ അധികം പേരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |