SignIn
Kerala Kaumudi Online
Thursday, 25 April 2024 1.03 AM IST

കുരുന്നുകൾക്ക് ഇനി ട്രെയിനിലും ബസിലും ഇരുന്ന് പഠിക്കാം

1

വിഴിഞ്ഞം: കുരുന്നുകൾക്ക് ഇനി ട്രെയിനിലും ബസിലും ഇരുന്ന് പഠിക്കാം. വിദ്യാർത്ഥികൾക്ക് പൊലിമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ സർക്കാർ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി പൂങ്കുളം ഗവൺമെന്റ് എൽ.പി സ്കൂളിലെ രണ്ട് ക്ലാസ് മുറികളിലാണ് ബസും ട്രെയിനും തയ്യാറാക്കിയത്. സ്കൂളിൽ നിർമ്മിച്ച പുതിയ പ്രീപ്രൈമറി ബ്ലോക്കിന്റെ ഉദ്‌ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

സ്കൂളിൽ കൂടുതൽ ഇടങ്ങളും കളിയുപകരണങ്ങളും ഭൗതിക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എസ്.എസ്.കെയുടെ (സമഗ്രശിക്ഷ കേരള)10 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ പ്രീപ്രൈമറി ബ്ലോക്ക് തയ്യാറാക്കിയത്. ബസിലും ട്രെയിനിലും പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ വരച്ചു കൂടുതൽ ഭംഗിയാക്കി. 188 വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ 65 പ്രീപ്രൈമറി കുട്ടികളാണുള്ളത്. രക്ഷാകർത്താക്കളിൽ നിന്ന് വളരെയധികം പ്രോത്സാഹനമാണ് പദ്ധതിക്ക് ലഭിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഉദ്ഘാടന ശേഷം ബസിലും ട്രെയിനിലും കയറിയ കുട്ടികൾക്ക് കൗതുകമായി. ബസിന്റെ വളയം പിടിക്കാനും ഡ്രൈവറാകാനുമാണ് കുട്ടികൾ ഏറെ താല്പര്യം കാണിച്ചത്. ഒടുവിൽ ഇവരെ നിയന്ത്രിക്കാൻ അദ്ധ്യാപകർ വേണ്ടിവന്നു. മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രമീള, ഡോ.റീന, അമൽ റോയ്, ജവാദ്, റെനി വർഗീസ്, ഗോപകുമാർ, എസ്.എസ്.ബിജു, വിജയൻ, രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.

പഠനവണ്ടി പ്രചോദനമായി

കെ.എസ്.ആർ.ടി.സിയുടെ ബസിനെ പഠന വണ്ടിയാക്കിയ സർക്കാർ തീരുമാനമാണ് കുരുന്നുകൾക്കായി ക്ലാസ് മുറിയിൽ ഇത്തരം മോഡൽ നിർമ്മിക്കാൻ പ്രചോദനം നൽകിയതെന്ന് അധികൃതർ പറഞ്ഞു. സ്കൂൾ പി.ടി.എയും,വികസന സമിതിയും സാമൂഹ്യപ്രവർത്തകരും പിന്തുണ നൽകിയതോടെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. അനുമതി ലഭിച്ചതോടെ നിർമ്മാണം പൂർത്തിയാക്കി. ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും കൂടാതെ ഹാർഡ് വുഡ് കൂടിയാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ക്ലാസ്‌ റൂം വാഹനങ്ങൾക്ക് ബലമുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞു. പദ്ധതിക്കുള്ള തുക കുറവായതിനാൽ തടികൊണ്ടുള്ള ബഞ്ചും ഡെസ്‌കുമാണ് ഇതിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്. ശിശു സൗഹൃദ ഫർണിച്ചറുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

കണ്ണിന് ഇമ്പമേകാൻ വർണ്ണ കളറുകൾ

കൊച്ചുകുട്ടികളുടെ കണ്ണുകൾക്ക് കേടുപറ്റാതിരിക്കാൻ കടുത്ത കളറുകൾ ഒഴിവാക്കി ഇളം നിറത്തിലുള്ള ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ വാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതും ഇളം നിറങ്ങളാണ്.

12 വർണ്ണ ഇടങ്ങൾ

നിർമ്മാണപ്രവർത്തികൾക്കായി ബ്ലോക്ക് ഏരിയ (നിർമ്മാണ ഇടം),കലാപ്രകടനങ്ങൾക്കായി അരങ്ങ്,ഇൻഡോർ ഔട്ട് ഡോർ അവതരണ ഇടങ്ങൾ,ഭാഷാ വികസന ഇടം,വരയിടം,കരകൗശല ഇടം,ഗണിതപ്രവൃത്തിയിടം,സയൻസ് ഏരിയ,ഇ -ഇടം, ആക്ടിവിറ്റി ഏരിയ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.

100 വർഷങ്ങൾ പിന്നിട്ടു

ഈ സ്കൂൾ 100 വർഷങ്ങൾ പിന്നിട്ടുവെങ്കിലും നിലവിൽ അഞ്ചാം ക്ലാസ് വരെയാണുള്ളത്. നിരവധി തവണ സ്കൂൾ അപ്പ് ഗ്രേഡ് ചെയ്യാനായി അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും ഇന്നലെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയെന്നും എച്ച്.എം എയ്ഞ്ചലാ ഷീബചിത്ര പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.