മുംബയ്: മഹാരാഷ്ട്രയിലെ സർക്കാർ ഉദ്യോഗസ്ഥർ ഫോണിൽ ഹലോയ്‌ക്ക് പകരം വന്ദേമാതരം പറയണമെന്ന് ഉത്തരവ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീർ മുൻഗന്തിവാർ ഇന്നലെ ഉത്തരവ് പുറത്തിറക്കി. ജീവനക്കാർ ഔദ്യോഗികമോ വ്യക്തിഗതമോ ആയ ഫോൺ കാളുകളിൽ 'ഹലോ"യ്‌ക്ക് പകരം 'വന്ദേമാതരം' പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യാനാണ് നിർദ്ദേശം.
രാജ്യത്തിന് സ്വതന്ത്ര്യം ലഭിച്ച 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് നടപടി. 2023 ജനുവരി 26 വരെ ഇത് തുടരണം. വന്ദേമാതരം വിളി നിർബന്ധമല്ലെങ്കിലും വകുപ്പ് മോധാവികൾ ജീവനക്കാരെ ഇതിനായി പ്രോത്സാഹിപ്പിക്കണം.
ഫോണിൽ വന്ദേമാതരം പറയുന്നത് സംബന്ധിച്ചുള്ള കാമ്പയിനും സർക്കാർ തുടക്കമിട്ടു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മന്ത്രിമാർക്ക് ചുമതല നൽകിയതിന് പിന്നാലെയാണ് സുധീർ മുൻഗന്തിവാറിന്റെ ഉത്തരവിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |